അവൾ പേടികൊണ്ട് രണ്ടടി പിറകിലേക്ക് വച്ചു

സ്നേഹപൂർവ്വം കാളിദാസൻ

വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയായിരുന്നു അവൻ വന്നത്. ബലാത്സംഗമായിരുന്നു ലക്ഷ്യം.

ഉച്ചയൂണിന്റെ മയക്കത്തിലായിരുന്നു അവൾ. ഒട്ടും ശബ്ദമുണ്ടാക്കാതെ അവൻ അവളുടെ അടുത്ത് വന്ന് അവളെ അടിമുടി വീക്ഷിച്ചു. എന്തോ ഒരു പന്തികേട് തോന്നിയാണ് അവൾ കണ്ണ് തുറന്ന് നോക്കിയത്.

മുൻപിൽ അവൻ…അവൾ ഞെട്ടി…ചാടി എഴുനേറ്റു…എന്ത് ചെയ്യണമെന്നറിയാതെ നിന്ന അവൾ അവനിൽനിന്നും കുതറിമാറി ഓടി…അവനും പിറകെ പാഞ്ഞു…കുറച്ച് ഓടിയപ്പോൾ അവൾ അണക്കാൻ തുടങ്ങി.

അവളുടെ മുഖത്തിൽനിന്നും അവന് മനസിലായി “അവൾ ക്ഷീണിച്ചുവെന്ന്…” അവർ കുറച്ചുനേരം മുഖത്തോടു മുഖം നോക്കിനിന്നു.

അവന്റെ രോമകൂപങ്ങൾ ഉയർത്തെഴുന്നേറ്റു. അവൾ പേടികൊണ്ട് രണ്ടടി പിറകിലേക്ക് വച്ചു. അവൾക്കു മനസിലായി താൻ നശിപ്പിക്കപെടാൻ പോകുകയാണെന്ന്. എങ്കിലും ചെറുത്തുനിൽക്കാവുന്ന വരെ നിൽക്കാം, അവളുടെ മനസ് മന്ത്രിച്ചു.

അവൻ മുന്നോട്ട് ഒരടി വച്ചു. ആ അവസരം മുതലാക്കി അവൾ റോഡിലേക്ക് പാഞ്ഞു. പുറകെ അവനും…

ഈ കരളലിയിക്കുന്ന കാഴ്ച കണ്ടിട്ടും എനിക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ…അവളുടെ പിറകെ ഒരു പുലിയെ പോലെ ചീറി പായുമ്പോഴും അവൻ ഗർജിക്കുന്നുണ്ടായിരുന്നു…

“മ്യാവൂ…മ്യാവൂ”

(നിൽക്കടി അവിടെന്നാവും) ആർക്കറിയാം ഈ പൂച്ചകളുടെ ഓരോ കാര്യങ്ങൾ