പകരം ആള്‍പ്പാര്‍പ്പോ ആളനക്കമോ പോലുമില്ലാത്ത കാടുപോലെയുള്ള ചെറിയ കുന്നിലെ പാറപ്പുറത്ത്…

വിശപ്പിന്റെ കൂലി…

എഴുത്ത്: അരവിന്ദ് മഹാദേവൻ

===================

“എന്ത് വൃത്തികെട്ട നാറ്റമായിരുന്നെടാ ആ പെണ്ണിന്റെ ശരീരത്തില്‍ എല്ലാം കൊ ഴു ത്തു രുണ്ടതാണേലും കുളിയും നനയും ഇല്ലെങ്കില്‍ എന്തിന് കൊള്ളാം “

ഗണേശന്‍ ബീ ഡിയുടെ പുക പുറത്തേക്കൂതി വിട്ടുകൊണ്ട് സുഹൃത്തായ നകുലനോട് പറഞ്ഞു.

നാല്പത് പിന്നിട്ട ഇരുവരും അയല്‍വാസികളും ഉറ്റ ചങ്ങാതിമാരുമാണ്

ഇരുട്ടകറ്റാനായി പാറപ്പുറത്ത് കത്തിച്ച് വെച്ചിരുന്ന മെഴുകുതിരി വെളിച്ചത്തില്‍ ഗണേശനും നകുലനുമിരുന്നയിടത്ത് നിന്നും കുറച്ച് മാറി ഒരു നാടോടി യുവതി പൊറോട്ടയും ഇ റച്ചിയും ആര്‍ത്തിയോടെ വലിച്ച് വാരി തിന്നുന്നുണ്ടായിരുന്നു.

“ഉവ്വ് ഉവ്വ് , കാര്യം കഴിഞ്ഞപ്പോള്‍ കുറ്റം പറയുന്നോടാ , ഇങ്ങനൊന്നുമല്ലാരുന്നല്ലോ അവളോടുള്ള നിന്റെ പരാക്രമം , പെണ്ണിന്റെ ഞരങ്ങലും മൂളലുമൊക്കെ നേരിട്ട് കണ്ട എന്നോട് തന്നെ വേണോ നിന്റെയീ  ഡയലോഗൊക്കെ “

ഗണേശന്റെ കൈയ്യിലിരുന്ന ബീbഡി വാങ്ങി രണ്ട് പുക ഉള്ളിലേക്കാഞ്ഞ് വലിച്ചിട്ട് പുക പുറത്തേക്കൂതി വിട്ടുകൊണ്ട് നകുലന്‍ പരിഹസിച്ചു.

“അത് പിന്നെ കുറേ നാളായില്ലേടാ നമ്മളിവളെ നോട്ടമിട്ടിട്ട് , പെട്ടെന്ന് കൈയ്യില്‍ കിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടുപോയി , എന്താണേലും നിന്റെ ബുദ്ധി അപാരം , നിസ്സാരം അഞ്ച് പൊറോട്ടയും ഒരു ബീ ഫും കാണിച്ച് അവളെ നീ ഇതുവരെ എത്തിച്ചില്ലേ “

ഗണേശന്‍ നകുലനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.

“ഇവളിങ്ങോട്ട് വന്നിട്ട് ഒരാഴ്ചയല്ലേ ആയിട്ടൊള്ളൂ , പലരുടെ മുന്നിലും കൈനീട്ടുന്നത് കണ്ടു , ചില്ലറത്തുട്ടുകള്‍ കൊണ്ട് വയറ് നിറയുമോ ? അതല്ല ഏതെങ്കിലും ഹോട്ടലുകാരോ വീട്ടുകാരോ തിന്നാന്‍ കൊടുക്കുമോ ?ഇല്ല ! ,

ഇങ്ങനെയുള്ളവരെ മറ്റുള്ളവര്‍ അറപ്പോടെ കാണുന്നത് സത്യത്തില്‍ നമുക്ക് ഗുണമായി , ഭക്ഷണപ്പൊതി കണ്ടതും അവള്‍ നമ്മുടെ പിന്നാലെ കൂടിയത് കണ്ടില്ലേ ? വിശപ്പിനോളം വരില്ലെടാ മറ്റൊരു വികാരവും “

നകുലന്‍ പുച്ഛ ചിരിയോടെ പറഞ്ഞു.

“അത് സത്യമാണെടാ , എന്തായാലും വേറൊന്നുണ്ട് , വൃത്തിയില്ലേലും നമ്മുടെ പെണ്ണുമ്പിള്ളമാരേക്കാള്‍ ഒന്നാന്തരം ച ര ക്ക് തന്നെയാണിവള്‍ , ഇന്ന് ഒരു സോപ്പ് കൂടെ വാങ്ങിച്ച് കൊടുത്ത് വിടണം, നാളെ എവിടുന്നേലും കുളിച്ച് വൃത്തിയായി വരാന്‍ പറയാം “

ഗണേശന്‍ അര്‍ദ്ധന ഗ്ന യാ യിരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

“ആ പറഞ്ഞത് ന്യായം, രണ്ടും മൂന്നും പെ റ്റ് വ യറും ചാടി മു ല യും തൂക്കിയിട്ട് അടുത്ത് കിടക്കാന്‍ വരുന്ന പെണ്ണുമ്പിള്ളയെ ഒന്ന് തൊടാന്‍ പോലും തോന്നില്ല , ഇവളിവിടം വിട്ട് പോകുന്നത് വരെ നമുക്ക് ഉപയോഗിക്കണം , നീയെന്തായാലും കടയില്‍ പോയി പിയേര്‍സിന്റെ സോപ്പ് വാങ്ങിക്കൊണ്ട് വാ , ഞാനവളെ ഒന്നുകൂടി “

ഭക്ഷണം കഴിച്ചിട്ട് കുപ്പിയിലെ വെള്ളത്തില്‍ കൈയ്യും മുഖവും കഴുകിക്കൊണ്ടിരുന്ന യുവതിയെ നോക്കിയിട്ട് വഷളച്ചിരിയോടെ നകുലന്‍ ഗണേശനോട് പറഞ്ഞു.

“നടക്കട്ടെ നടക്കട്ടെ , ഞാന്‍ പോയിട്ട് വേഗം വരാം , അവളെ തീരെ ക്ഷീണിപ്പിച്ചേക്കരുത് , ഒരങ്കം എനിക്കും കൂടി വേണം , പറഞ്ഞില്ലെന്ന് വേണ്ട “

ഗണേശന്‍ ചിരിയോടെ പാറപ്പുറത്ത് നിന്നും എഴുന്നേറ്റു

ഇരുട്ടില്‍ നാടോടി യുവതിയുടെ ശീ ല്കാ ര ശബ്ദം നിലച്ചപ്പോള്‍ വിയര്‍ത്തൊലിച്ച നകുലന്‍ പാറപ്പുറത്ത് പൂര്‍ണ്ണ ന ഗ്ന നായി കിടന്നു.

കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ ഗണേശന്‍ മടങ്ങിയെത്തി

ഗണേശന്റെയും പേ ക്കൂ ത്ത് കഴിഞ്ഞതോടെ തളര്‍ന്നവശയായി കിടന്ന യുവതിയുടെ പക്കല്‍ സോപ്പ് നല്കിക്കൊണ്ട് മലയാളം അറിയാത്ത അവള്‍ക്ക് ആംഗ്യ ഭാഷയില്‍ നാളെ കുളിച്ചുകൊണ്ട് വരണമെന്നുള്ള നിര്‍ദ്ദേശവും നല്കിയിട്ട് ഇരുവരും തങ്ങളുടെ കൂടണഞ്ഞു.

പിന്നീടങ്ങോട്ട് നാടോടി യുവതിക്ക് കുശാലായിരുന്നു ,

മൂന്ന് നേരത്തെ ഭക്ഷണം നകുലന്റേയും ഗണേശന്റെയും ഭിക്ഷ പോലെ അവള്‍ക്ക് കിട്ടിപ്പോന്നു.

പകരം ആള്‍പ്പാര്‍പ്പോ ആളനക്കമോ പോലുമില്ലാത്ത കാടുപോലെയുള്ള ചെറിയ കുന്നിലെ പാറപ്പുറത്ത് ന ഗ്ന യായി മ ല ര്‍ന്ന് കിടന്ന് കൊടുത്താല്‍ മതിയായിരുന്നു.

രണ്ടാഴ്ച പിന്നിട്ടു.

“ഗണേശാ നീ മറ്റവളെ ഇന്നെങ്ങാനും കണ്ടായിരുന്നോ “

ഉച്ച തിരിഞ്ഞ് കവലയില്‍ വെച്ച് കണ്ടുമുട്ടിയ ഗണേശനോട് നകുലന്‍ തിരക്കി

“ഞാനത് നിന്നോട് ചോദിക്കാനിരിക്കുകയായിരുന്നു , രാവിലെ എന്തേലും തിന്നാന്‍ വാങ്ങിക്കൊടുക്കാമെന്ന് നോക്കിയപ്പോള്‍ കണ്ടില്ല, ഇപ്പോള്‍ നോക്കിയിട്ടും കണ്ടില്ല , സാധാരണ അവളിരിക്കാറുള്ള എല്ലായിടത്തും നോക്കിയിട്ടാ ഞാനിപ്പോള്‍ ഇങ്ങോട്ട് വന്നത്  “

ഗണേശന്‍ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

“പുല്ല് , നമുക്ക് അ ണ്ണാക്കില്‍ ത ന്നുകൊണ്ട് അവള്‍ കടന്നുകളഞ്ഞെന്നാ തോന്നുന്നത് “

നകുലന്‍ മുഷ്ടി ചുരുട്ടി ദേഷ്യത്തോടെ തുടയിലിടിച്ചുകൊണ്ട് പറഞ്ഞു.

“ഏയ് അങ്ങനെ വരാന്‍ വഴിയില്ലെടാ, എന്താണേലും രാത്രി വരെ നോക്കാം , നീ വാ “

ഗണേശന്‍ നകുലനെ സമാധാനിപ്പിച്ചുകൊണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്ന് തുടങ്ങി

നാല് കിലോമീറ്റര്‍ ദൂരത്തായുള്ള ബാറില്‍ പോയി അത്യാവശ്യമൊന്ന് മിനുങ്ങിയിട്ട് തിരിച്ച് നകുലനും ഗണേശനും അവരുടെ സ്ഥലത്തെത്തുമ്പോള്‍ ആറ് മണിയോളമായിരുന്നു.

വീട്ടിലേക്ക് നടക്കുമ്പോള്‍ അവരുടെ മുന്നിലൂടെ ഒരു പോലീസ് ജീപ്പും അതിന് പിന്നിലായി ഒരു ആംബുലന്‍സും കടന്ന് പോയി.

“രവീ ഇതെന്താ പോലീസും ആംബുലന്‍സുമൊക്കെ ? എന്തെങ്കിലും പ്രശ്നമുണ്ടായോ “

എതിരെ വന്ന നാട്ടുകാരനായ രവിയോട് നകുലന്‍ തിരക്കി

“അപ്പോള്‍ നീയൊന്നുമറിഞ്ഞില്ലാരുന്നോ ? നമ്മുടെ ഇതുവഴി കറങ്ങി തിരിഞ്ഞ് നടന്ന ഒരു നാടോടി പെണ്ണില്ലേ ? അവള് ചത്തു , ബോഡിയെടുക്കാന്‍ പോലീസും സ്വന്തക്കാരും വന്നതാണ് “

രവി അവജ്ഞയോടെ പറഞ്ഞു.

“ഏ ? അവള്‍ മരിച്ചെന്നോ ?അവള്‍ക്കതിന് ബന്ധുക്കളൊന്നുമില്ലല്ലോ , നിനക്കാള് മാറിയതാകും “

ഗണേശന്‍ വിശ്വാസം വരാത്ത മട്ടില്‍ രവിയെ നോക്കി.

“നമ്മളെയൊക്കെ അവള്‍ പൊട്ടന്മാരാക്കിയതാണ് , അവള്‍ നല്ലൊന്നാന്തരം മലയാളിയാണ് , തലയ്ക്ക് പിടിച്ച ഒരു പ്രണയമെന്തോ ഉണ്ടായിരുന്നു , അവന്‍ വേറെ കെട്ടിയതോടെ വട്ടായ ഇവള്‍ വീട്ടില്‍ നിന്നും എങ്ങോട്ടോ ഇറങ്ങി പോയി , ഇടയ്ക്ക്  വീട്ടുകാര്‍ കര്‍ണ്ണാടകയില്‍ നിന്നും പിടിച്ചോണ്ട് വന്നു . അപ്പോഴേക്കും അവള്‍ എയ്ഡ്സ് രോഗിയായിരുന്നു , എങ്ങനെ എയ്ഡ്സ് വന്നുവെന്ന് ആര്‍ക്കും അറിയില്ല , ചികിത്സയിലിരുന്ന അവള്‍ വീണ്ടും വീട്ടില്‍ നിന്നും മുങ്ങിയതാണ് , ഇവിടുന്ന് പത്തിരുപത് കിലോമീറ്റര്‍ ദൂരമേയുള്ളൂ അവളുടെ വീട്ടിലേക്ക് , അവള്‍ ചത്ത് കിടക്കുന്ന ഫോട്ടോ എടുത്ത് ഇവിടുത്തെ ചെക്കന്മാര്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലുമൊക്കെ ഷെയര്‍ ചെയ്തു   , അങ്ങനെയാണ് ബന്ധുക്കള്‍ അവളെ തിരിച്ചറിഞ്ഞതും ഇങ്ങോട്ട് വന്നതും , എന്താണേലും കഷ്ടമായിപ്പോയി അവളുടെ കാര്യം , ശരിക്കുള്ള ഫോട്ടോ ഞാന്‍ കണ്ടാരുന്നു നല്ല സുന്ദരിയായ ഒരു പെണ്ണ് , നമ്മളിവിടെ കണ്ടതിന്റെ രണ്ട് മടങ്ങ് വണ്ണമുണ്ടായിരുന്നവളാ, തീറ്റയും മരുന്നുമൊന്നുമില്ലാതെ പെട്ടെന്നങ്ങ് പോയി “

രവി സഹതാപത്തോടെ പറഞ്ഞ് നിറുത്തി.

തലയില്‍ ഇടിവെട്ടേറ്റത് പോലെ ഗണേശനും നകുലനും പരസ്പരം നോക്കി.

“നിങ്ങളെന്റെ വയറിന്റെ വിശപ്പകറ്റുന്നതിനും എന്റെ ശരീരത്തെ കൂലിയായി വാങ്ങിച്ചു , നിങ്ങളുടെ ശരീരത്തിന്റെ വിശപ്പുമകറ്റി പാരിദോഷികവും ഞാന്‍ തന്നു “

ദൂരെ ഒരു പുകമറയ്ക്കുള്ളില്‍ നിന്നും യുവതി പറയുന്നത് പോലൊരു ശബ്ദം ഗണേശന്റെയും നകുലന്റെയും ചെവികളിലേക്ക് തുളച്ച് കയറി.

~അരവിന്ദ് മഹാദേവന്‍