ഭ്രാന്തൻ ~ ഭാഗം 07 & 08 , എഴുത്ത്: ഷാനവാസ് ജലാൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭാഗം 07

എന്റെ മുഖത്തെ ഭാവ വിത്യാസം കണ്ടിട്ടാവണം അങ്കിൾ ‘എന്താ മോളെ പോലീസ് വീട്ടിൽ വന്നോ? ‘ എന്ന് ചോദിച്ചത്.

തലയാട്ടയിട്ട് നാളെ പത്തുമണിക്ക് ഞാൻ എസ് പി ഓഫിസിൽ എത്തണമെന്ന് അമ്മ പറഞ്ഞുന്ന് ഞാൻ പറഞ്ഞപ്പോഴേക്കും

‘അതിനെന്താ നമ്മുക്ക് പോകാലോ? മോൾ ടെൻഷനാവേണ്ട , പോലീസ് ഇപ്പോൾ അവിടെ ചെന്നത് മോളെ തിരക്കി ഒന്നുമാവില്ല , ഇന്ന് രാത്രിയിൽ അവിടെ ആരൊക്കെയുണ്ടെന്നു നോക്കാനും , സ്റ്റേഷനിൽ നിന്നു വന്നിട്ട് അമ്മയുടെ നമ്പരിലേക്ക് ആരെയൊക്കെ വിളിച്ചിട്ടുണ്ടെന്നും ആരൊക്കെ അമ്മയെ വിളിച്ചിട്ടുണ്ടെന്നുമൊക്കെ ചെക്ക് ചെയ്യാനാ , അതിനൊരു കാരണം അതെയുള്ളു ദേവിയുടെ നാളത്തെ എസ് പി ഓഫിസ് യാത്ര’

എന്ന് പറഞ്ഞു ആശ്വസിപ്പിച്ചിപ്പോഴാണ് സത്യത്തിൽ ശ്വാസം നേരെ വീണത്.

“ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇനിയും വക്കിൽ പറഞ്ഞില്ല” എന്ന ഡോക്ടറിന്റെ ചോദ്യമാണ് അകത്തു തളം കെട്ടിയിരുന്ന നിശബ്ദതയെ മുറിച്ചത്

“എനിക്ക് എങ്ങനെയും മനുവിനെ രക്ഷിക്കണം , അതിനു വേണ്ടി നിങ്ങൾക്ക് ചെയ്തു തരാൻ കഴിയുന്ന രണ്ടു കാര്യം അത് മാത്രം മതിയാവും എനിക്ക്, “

എന്ന് വക്കിൽ പറഞ്ഞു കഴിയുംമുന്നേ ഡോക്ടറിന്റെ നോട്ടം വക്കിലിന്റെ മുഖത്തു തന്നെയായിരുന്നു.

“ആദ്യം വേണ്ടത് മനുവിനെ ഒരു വർഷം ചികിൽസിച്ചതായി കാണിക്കുന്ന ഡോക്ടറിന്റെ ഒപ്പോടു കൂടിയ മെഡിക്കൽ റിപ്പോർട്സ് , അതിൽ ഡേറ്റ് എഴുതുമ്പോൾ വൈഷ്ണവിയുടെ മരണ ശേഷം വരാൻ പ്രേത്യകം ശ്രദ്ധിക്കണം , രണ്ടാമത് ഇന്ന് നേരം വെളുത്താൽ ഉടൻ തന്നെ മനുവിന്റെ ഫിറ്റ്നസ് അറിയാൻ മെഡിക്കൽ ചെക്കപ്പിന് കൊണ്ട് പോകും , അതിനു ശേഷം മാനസിക നില ചെക്ക് ചെയ്യാൻ അവർ മനുവിനെയും കൊണ്ട് ഇങ്ങോട് ഗവൺമെന്റ് സർവീസായത് ആയത് കൊണ്ട് ഇങ്ങോട് വന്നാൽ മാനസിക വിഭ്രാന്തിയുള്ളയാളണെന്നു ഡോകടർ അവർക്ക് സർട്ടിഫിക്കറ്റു നൽകണം.” അത്രയും പറഞ്ഞു വക്കീൽ ഡോക്ടറെ ഒന്നു നോക്കി കൂടെ ദേവിയെയും. എന്നിട്ട് തുടർന്നു

“രണ്ടാമത്തേത് ഞാൻ ചെയ്‌തോളാം , ചെക്ക് ചെയ്ത് ഭാഗികമായി ആളിന്റെ മൈൻഡ് ഔട്ട് ഓഫ് ഓർഡർ ആണെന്ന് ഞാൻ പറഞ്ഞോളാം , പക്ഷേ ആദ്യം പറഞ്ഞ ഒരു വർഷത്തെ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കാൻ സമയം എടുക്കും , അത് ചിലപ്പോൾ വിചാരണക്ക് ഒടുവിലാണ് കൊടുക്കാൻ സാധിക്കുന്നതെങ്കിൽ അതിന്റെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടും , കേസ് തോൽക്കുക മാത്രമല്ല, മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ചു വിശദമായ അന്വേഷണം വരെ ഉണ്ടായേക്കാം… പിന്നെ തുടർന്ന് എന്ത ഉണ്ടാവുകയെന്ന് വക്കിലിനു ഞാൻ പറയാതെ തന്നെ അറിയാമല്ലോ? “

എന്ന ഡോക്ട്ടറിന്റ വാക്കുകൾക്ക് കേട്ടു ഒരു ഫയൽ എടുത്തു വക്കിൽ നീട്ടുമ്പോൾ അമ്പരപ്പോടെ ഡോകടർ അത് വാങ്ങി മറിച്ചു നോക്കുന്നുണ്ടായിരുന്നു.

“ഇത് അവനെ രക്ഷിക്കാൻ മാത്രം ഉണ്ടോന്ന് അറിയില്ല , എങ്കിലും ആദ്യമായി ഒരു ചോദ്യം ചെയ്യലിനെ നേരിടാൻ പോകുന്ന ദേവിക്ക് എത്ര സമയം പിടിച്ചു നില്ക്കാൻ കഴിയുമെന്ന് അറിയില്ലല്ലോ , പതറി പോകുമെന്നു ഉറപ്പുള്ളപ്പോൾ അവൻ ഭ്രാന്തിനു വേണ്ടി ചികിത്സിച്ചതാണെന്ന് കാണിക്കാൻ വേണ്ടി ഞാൻ ഒരു സുഹൃത്തായ ഡോകറ്ററിന്റെ സഹായത്തോടെ തയ്യാറാക്കിയതാണ് “

എന്ന് വക്കിൽ പറഞ്ഞപ്പോൾ ഡോകറ്ററിന്റെ മുഖത്തും ഒരു ചെറിയ സന്തോഷം കാണാൻ കഴിഞ്ഞിരുന്നു.

“ഇത് മതിയാകും , വേണ്ട തിരുത്തലുകൾ ചെയ്തിട്ട് ഞാൻ തിരികെ നൽകാം. “

എന്ന ഡോക്ടറിന്റെ വാക്കുകൾക്ക് നന്ദി പറഞ്ഞു അവിടെ നിന്നും വക്കിൽ എന്നെയുംകുട്ടി ഇറങ്ങുമ്പോ സമയം മൂന്നു മണി കഴിഞ്ഞിരുന്നു .

ഇറങ്ങും മുമ്പ് “അനന്ത , വൈഷ്ണവിയുടെ കേസ് പോലെയല്ല ഇത് , അത് പുറത്തു നിന്ന് നോക്കുന്നവർക്ക് ആത്മഹത്യ ആയിരുന്നു , പക്ഷേ രാഘവന്റെ ഒറ്റ നോട്ടത്തിൽ തന്നെ ഒരു കൊലപാതകമാണ് , ന്യായികരിക്കാൻ എത്ര തെളിവ് നമ്മൾ ഉണ്ടാക്കിയാലും ഒരു ചെറിയ പാളിച്ച എവിടെയെങ്കിലും ഉണ്ടായാൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ തെളിവുകളൊക്കെ ചീട്ടുകൊട്ടാരം പോലെ തകർന്നടിയും”

എന്ന ഡോകറ്ററിന്റെ മുന്നറിയിപ്പ് കേട്ട് കൊണ്ടാണ് ഞങ്ങൾ വണ്ടിയിലെക്ക് കയറിയത്.

“കുറച്ചൂടെ നമ്മൾ കാത്തിരിക്കണമായിരുന്നു “

എന്ന വക്കിലിന്റെ സംസാരം കേട്ട് “എന്താ അങ്കിളേ ഒരു ആത്മവിശ്വാസക്കുറവ് ” എന്നെന്റെ ചോദ്യം കേട്ടിട്ടാണ്

” ഹേയ് മോൾ പേടിക്കാൻ പറഞ്ഞതല്ല , ഒരു ആറു മാസം കൂടി കഴിഞ്ഞിരുന്നുവെങ്കിൽ നമ്മുക്ക് കുറച്ചൂടെ തെളിവുകൾ ഉണ്ടാക്കുമായിരുന്നു , കൊലപാതക ശേഷം അവൻ വിളിച്ചപ്പോൾ ഞാൻ ആദ്യം ചോദിച്ചതുമാണ് , പിന്നെ എന്നെ വിശ്വസിച്ചു ഇറങ്ങി വന്നവളുടെ മാനം കാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നോണ്ട് എന്താണ് പ്രേയോജനമെന്ന മനുവിന്റെ ചോദ്യത്തിന് നിനക്കു കൊല്ലാതെ വിടമായിരുന്നല്ലോ എന്നെന്റെ മറുപടിക്ക് , ദേവിയുടെ ദേഹത്ത് തൊട്ടവനെ പൂജിക്കാൻ എനിക്ക് കഴിയില്ല അങ്കിളേ എന്ന അവന്റെ വാക്ക് കേട്ട് എനിക്കൊന്നും മറുപടി നൽകാൻ കഴിഞ്ഞില്ല “

എന്ന് അങ്കിൾ എന്നോട് പറഞ്ഞപ്പോഴേക്കും നിറഞ്ഞു ഒഴുകിയിരുന്നു എന്റെ കണ്ണുകൾ രണ്ടും.

വിവാഹം എന്ന സ്വപനം മനസ്സിൽ വന്നത് മുതൽ സ്വപ്നം കണ്ടു തുടങ്ങിയതാ ഞാൻ , അത് വലിയ മാളികയോ ഗവർന്മെന്റ് ജോലിക്കാരനോ ഒന്നുമല്ല , പട്ടിണിയാണെങ്കിലും കൂടെ ഞാൻ നിന്നോളം ദൈവമേ എന്നെ കണ്ണീർകുടിപ്പിക്കാത്ത ഒരാൾ ആയിരിക്കണമേ എന്നെ ദൈവത്തിനോട് പ്രാർത്ഥിച്ചിട്ടുള്ളു , കൂട്ടത്തിലുള്ള ഓരോരുത്തരുടെയും കല്യാണം കഴിയുമ്പോൾ അവരുടെ കുട്ടികളുമായി സന്തോഷത്തോടെ ജിവിക്കുന്ന കാണുമ്പോൾ പുറമെ ചിരിച്ചു കാണിക്കുമെങ്കിലും ഉള്ളു കൊണ്ട് ഞാൻ പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ട് , വരുന്നവർ സ്ത്രീധനവും സ്വാര്ണ്ണവും ചോദിക്കുമ്പോൾ നന്മ മാത്രം ചിന്തിച്ചിട്ടുള്ള , ഭർത്താവിനെ ദൈവതുല്യം കാണാൻ , സ്നേഹിക്കാൻ കഴിവുള്ള എന്റെ മനസ്സിന്റെ വില എന്താ ഇവർ മനസിലാക്കാത്തതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞാൻ.

അങ്ങനെ നിൽക്കുമ്പോഴാണ് നല്ലോരു പെൺകുട്ടിയെ മതി എന്ന ആവശ്യവുമായി മനുവിന്റെ വീട്ടുകാർ വന്നത് , താഴെയുള്ളവൾക്ക് ഒരു വിലങ്ങ് തടി ആവരുത് എന്നുള്ളത് കൊണ്ട് തന്നെയാണ് , ഒരു ബുദ്ധിസ്ഥിരതയില്ലാത്ത ആളോടൊപ്പമുള്ള ജീവിതം ഇരുട്ട് നിറഞ്ഞതമാകുമെന്ന് അറിഞ്ഞിട്ടും ഞാൻ സമ്മതം മൂളിയത് , പക്ഷേ അച്ഛൻ പിടിച്ചേൽപ്പിച്ച കൈകൾ അത് ദൈവത്തിന്റേത് ആയിരുന്നുവെന്ന് അറിഞ്ഞപ്പോൾ , പ്രേയോജനം ഉണ്ടാകില്ല എന്ന് അറിയാമായിരുന്നിട്ടും എന്നും മനുവേട്ടനോട് ചേർന്ന് കിടന്ന് ഞാൻ കരഞ്ഞു പറഞ്ഞിരുന്ന സങ്കടങ്ങൾ വെറുതെ ആയിലല്ലോന്ന് ഓർത്തപ്പോൾ തന്നെ മനസ്സ് കൊതിച്ചിരുന്നു ഒന്നുടെ മനുവേട്ടനെ കാണാൻ , കൊതിതിരുവോളം ചേർന്ന് കിടക്കുവാൻ.

എതിർ ദിശയിൽ നിന്നും വന്ന വാഹനത്തിന്റെ വെട്ടത്തിലാണ് എന്തോ കാര്യമായി ചിന്തിച്ചിരുക്കുന്ന വക്കിലിന്റെ മുഖം എന്റെ ശ്രദ്ധയിൽ പെട്ടത്

“എന്താ അങ്കിളേ എന്നോട് പറ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ” എന്നെന്റെ ചോദ്യത്തിന്

“മ്മ്” എന്നൊന്ന് മുളിയിട്ട്

“ഉണ്ട് മോളെ അത് നേരിടേണ്ടത് മോളാണെന്ന”

വക്കിലിന്റെ വാക്കുകൾ കേട്ട് ഞാൻ പതറിപ്പായിരുന്നു.

********************

ഭാഗം 08

“മോളെ പേടിപ്പിക്കാനല്ല , ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ ഒരു ചെറിയ പിഴവ് മതി നമ്മൾ ഇത് വരെ ചെയ്തതെല്ലാം പാഴായി പോകും. ഇത് വരെയും എനിക്ക് ഉറപ്പുണ്ടായിരുന്നു എന്റെ തെളിവുകൾക്ക് ശക്തിയുണ്ട് മനുവിനെ രക്ഷിക്കാനെന്ന് , പക്ഷേ അമ്മയോട് മോളെ മാത്രമായി നാളെ എസ് പി ഓഫീസിലേക്ക് വിളിച്ചത് ശക്തമായ ചോദ്യം ചെയ്യലിനായിരിക്കും. വ്യക്തമായ ഒരു തെളിവ് അവർക്ക് ആവശ്യമാണ് മനുവിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ല എന്നതിന്. “

വക്കിലിന്റെ വാക്കുകൾക്ക് കേട്ടു ഹൃദയമിടിപ്പ് വർധിച്ചുവെങ്കിലും , അത് മുഖത്തു വരാതെ

‘എന്തിനാണ് അങ്കിളേ എന്നെ മാത്രം അങ്ങനെ ചോദ്യം ചെയ്യുന്നതു? ‘

എന്ന് എന്റെ പതർച്ചയോടുള്ള ചോദ്യം കേട്ടിട്ടാണ് അങ്കിൾ പറഞ്ഞത്.

“ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന മോളെ അവർക്ക് പെട്ടെന്ന് വശത്താക്കാൻ കഴിയും , അതിനു വേണ്ടി കുറച്ചു അടുപ്പം കാണിച്ചോ, അല്ലെങ്കിൽ ഒന്ന് ഭീഷണിപ്പെടുത്തിയോ ചെയ്താൽ മതീന്ന് അവർക്ക് നല്ലത് പോലെ അറിയാം”‌ എന്ത് അവർ ചോദിച്ചാലും, മോൾ ഒന്ന് നല്ലത്‌ പോലെ ചിന്തിച്ചിട്ടേ മറുപടി നൽകാവൂ”

എന്ന വകീൽ പറയുന്നത് കേട്ട് നല്ല ഭയത്തോട് തന്നെയാണ്‌,

” എന്തെക്കെയാവും അവർ ചോദിക്കുക? ” എന്ന് അങ്കിളിനോട് ചോദിച്ചതു.

എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചിട്ട് ,

” ഇനി എന്തിനാ അവർ ചോദിക്കുന്നെ, നമ്മൾ ഓരോന്നും ചെയ്തതും പറഞ്ഞതുമെല്ലാം ദേവിയുടെ മുഖത്തുണ്ടല്ലോ”

എന്ന് അങ്കിൾ പറഞ്ഞു തീരും മുമ്പേ ,

‘ആദ്യമായിട്ടാണ് അങ്കിളേ പോലീസും പോലീസ്‌റ്റേഷനുമൊക്ക അടുത്തു കാണുന്നത്‌ , അതിന്റെ ഒരു ടെൻഷൻ മനസിലുണ്ടെന്ന്”

ഞാൻ പറഞ്ഞപ്പോൾ

“ഞാൻ ആദ്യമേ പറഞ്ഞതാണ് നന്മയാണ് നമ്മുടെ ഉദ്ദേശം, മനുവാണ് നമ്മുടെ ലക്‌ഷ്യം എങ്കിലും നമ്മൾ ചെയുന്നത് നല്ല ഒന്നാംതരം കള്ളത്തരമാണ് “. വകീൽ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് തുടർന്നു.

“തെളിവുകൾ സാഹചര്യങ്ങൾ എല്ലാം നമ്മൾ സൃഷ്ടിക്കുകയാണ് , അതിലെ പാളിച്ചകൾ കണ്ടെത്താൻ നമ്മളെക്കാൾ ബുദ്ധിയുള്ള പൊലീസിന് എളുപ്പം കഴിയും , അത് കൊണ്ടാണ് വീണ്ടും വീണ്ടും ദേവിയോട് ഞാൻ പറയുന്നത് , മുഖത്തെ ഭയമല്ല ഇപ്പോൾ ആവശ്യം മനുവിനെ രക്ഷപ്പെടുത്തുക എന്നത് മാത്രമാണ്. “

“ആദ്യം ഒരു വനിത പോലീസാവും മോളോട് ചോദ്യങ്ങൾ ചോദിക്കുക , അവർക്ക് വേണ്ടത്, അവർ ആഗ്രഹിക്കുന്ന ഉത്തരം കിട്ടുന്നത് വരെ തിരിച്ചും മറിച്ചും ചോദിക്കും . അതിൽ അവർക്ക് ഒന്നും കിട്ടിയില്ലെങ്കിൽ മാത്രം ചിലപ്പോൾ വീണ്ടും ഉച്ചക്ക് ശേഷം നാലോ അഞ്ചോ ഓഫിസറാമാർ ഒരു ടേബിളിനു ചുറ്റുമിരുന്നു മോളോട് ചോദ്യങ്ങൾ ചോദിക്കാം , അപ്പോൾ ഓർക്കേണ്ടത് രാവിലെ പറഞ്ഞതിൽ ഒരു തരി പോലും വിത്യാസം വരുത്തരുത് , കാരണം നമ്മുടെ ഓരോ ഉത്തരങ്ങളും അത് പോലെ മുഖഭാവവും റിക്കോഡ്‌ ചെയ്യുന്നുണ്ടെന്ന് ഓർമ്മയുണ്ടാകണം.”

“എന്താകും അങ്കിളേ അവരുടെ ചോദ്യങ്ങൾ? ” എന്നെന്റെ ചോദ്യം കേട്ട്,

‘അവരുടെ ഉദ്ദേഷം മനുവിനെ നോർമലായി കാണിച്ചു പ്രതിയാക്കാനാണ് , അതിനു അവരുടെ ഭാഗത്തു നിന്നും എന്തും ചോദിക്കാം , പ്രതേകിച്ചു മനുവിന്റെ നോർമലായുള്ള ഒരു ദിവസം എങ്ങനെയെന്നു ? എന്ത് പറയും മോളുടെ മറുപടി ഒന്ന് കേൾക്കട്ടെ? “

എന്ന അങ്കിളിന്റെ ചോദ്യത്തിന് ഒന്ന് ചിന്തിച്ചിട്ട് സാധാരണ പോലെ കഴിയും എന്ന എന്റെ മറുപടിക്ക്,

” പോരാ എല്ലാ ദിവസവും ഒരുപോലെയല്ല , ചില ദിവസങ്ങളിൽ ആള് ശാന്തമാണ് , ചിലപ്പോൾ പെട്ടെന്ന് വൈലന്റാകും എന്നൊക്കെ വേണം മറുപടി നൽകാൻ , കാരണം നമ്മുടെ മനു നോർമൽ ആയിട്ടുള്ള ആളല്ല എന്നതിന്റെ കൂടെ തന്നെ വക്കിൽ പറഞ്ഞു , ഇതിന്റെ കുടെയുണ്ടായേക്കാമെന്ന രണ്ടു ചോദ്യങ്ങൾ , എങ്ങനെയാണു വൈലന്റാകുന്ന നേരത്ത് മനുവിനെ നേരിടുന്നത് , ഏത് ഡോക്ടറാണ് ചികല്സിക്കുന്നത് , രണ്ടിനും എന്താണ് മറുപടി എന്ന് അറിയുമോന്നാ? “

ചികിൽസിക്കുന്ന ഡോകട്ർ സക്കറിയ എന്ന് പറയാം , പിന്നെ വൈലന്റാകുമ്പോൾ എന്താ ചെയ്യുക എന്നതിന് എന്താ ഞാൻ പറയേണ്ടതെന്ന ചോദ്യത്തിന് വക്കിലിന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടിട്ട് ഒന്ന് ആലോചിച്ച് അങ്കിൾ പറഞ്ഞു ,

” വിവാഹ ശേഷം വലുതായിട്ട് ഉണ്ടായിട്ടില്ല , ഒന്ന് രണ്ടു തവണ വൈലന്റായപ്പോൾ ഞാൻ ഒന്ന് ചേർത്തു പിടിച്ചപ്പോൾ കൂളായിരുന്നു , എന്നാലും വീണ്ടും ഉണ്ടാകാതിരിക്കാൻ ഒരു ഉറക്ക ഗുളിക നൽകി കിടത്താറാണ് പതിവെന്ന്” വക്കിൽ പറഞ്ഞു നിർത്തിയപ്പോഴേക്കും വക്കിലിന്റെ ഫോൺ റിംഗ് ചെയ്തു.

“ദേ അമ്മയാണ് ” എന്ന് പറഞ്ഞു വക്കിൽ എനിക്ക് നേരെ നീട്ടി, ഫോൺ വാങ്ങി

“ഹാലോ”

പറഞ്ഞപ്പോഴേക്കും മറുവശത്തു നിന്നും കേട്ട ഇടറിയ ‘ഹാലോ’ ശബ്ദ്ദം എന്റെ അച്ഛന്റേതാണെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു , മരണം അറിഞ്ഞു രാവിലെ വീട്ടിൽ എത്തിയ അച്ഛനെ ഒരു നോക്ക്‌ കണ്ടതാ , എനിക്ക് മുഖം തരാതെ മാറി മാറി നിന്നിരുന്ന അച്ഛന്റെ കണ്ണുകൾ പലപ്പോഴും നിറഞ്ഞു കവിഞ്ഞത് അച്ഛൻ കരണമാണല്ലോ ഞാൻ ഈ വീട്ടിലേക്ക് എത്തിയതെന്ന കുറ്റബോധമാണെന്ന് എനിക്ക് മനസ്സിലായിരുന്നു.

വീണ്ടും അച്ഛന്റെ “ഹാലോ” കേട്ടാണ്‌ ഞാൻ ചിന്തയിൽ നിന്നും ഉണർന്നത് ,

” ആ അച്ഛാ പറഞ്ഞോ” കേൾക്കുന്നുണ്ടെന്ന എന്റെ വാക്കുകൾക്ക് ആദ്യം മറുപടി ഒന്നുമില്ലായിരുന്നുവെങ്കിലും

“ഭാഗ്യം കെട്ടവനാണ് മോളുടെ അച്ഛൻ , അതാ എന്റെ മോൾക്കും ഈ ഗതി വന്നതെന്ന്”

പറഞ്ഞു പൊട്ടിക്കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല , എങ്കിലും

“അച്ഛാ സാരമില്ല , ഇതെല്ലം ദൈവത്തിന്റെ പരീക്ഷണങ്ങളാണ് , നാളെ എസ് പി ഓഫിസിൽ പോകാൻ അച്ഛനും കുടെയുണ്ടാവണം”

എന്ന എന്റെ വാക്കുകൾക്ക്

“അമ്മ പറഞ്ഞിരുന്നു പോലീസ് വന്നതും ഇവിടെ നടന്നതുമെല്ലാം , മ്മ് പോകാം മോൾ എത്താറായോ എന്ന അച്ഛന്റെ ചോദ്യത്തിന്

പത്തു മിനിറ്റു അച്ഛാ എന്ന് പറഞ്ഞു ഫോൺ കട്ടാക്കി വക്കിലിന്റെ നേരെ നീട്ടിയപ്പോഴാണ് ണ് ,

” മോളുടെ കയ്യിൽ ഇരിക്കുന്ന മനുവിന്റെ ഫോൺ ഇനി ഓണക്കരുത് ” എന്ന് അങ്കിൾ എന്നോട് പറഞ്ഞത്.

“അത് നല്ലോരു തെളിവാണ് , എന്റെയും മനുവിന്റെയും മാത്രം ആവശ്യത്തിനു ആണ് മരണപ്പെട്ട ഒരാളുടെ ഐഡി ഉപയോഗിച്ചു എടുത്ത സിമ്മാണ് അവന്റേത് , നമ്മൾ എത്താറായി , ഓർമ്മയിൽ ഉണ്ടാകണം അങ്കിൾ പറഞ്ഞതെല്ലാം , കുറച്ചു തെളിവുകൾക്കുടി അങ്കിളിനു വേണ്ടതുണ്ട് , നാളെ അതിന് വേണ്ടിയാവും യാത്ര , എങ്കിലും എന്ത്‌ ആവശ്യത്തിനും ഒരു ഫോൺ കോളിൽ ഞാൻ ഉണ്ടാവും ” എന്ന് പറഞ്ഞിട്ട് എന്നെ നോക്കി ഒന്ന് ചിരിച്ചു.

“അവർ എങ്ങനെയോക്കെ ചോദിച്ചാലും വിവാഹത്തിന് മുമ്പ് നടന്ന വൈഷ്ണവിയുടെയും ഹരിയുടെയും മരണത്തെക്കുറിച്ചു ഒന്നുമറിയില്ല എന്ന് മാത്രമേ പറയാവു” എന്ന് വക്കിൽ പറഞ്ഞവസാനിപ്പിച്ചപ്പോഴെക്കും വണ്ടി വീടിന്റെ മുന്നിൽ എത്തിയിരുന്നു.

ഇറങ്ങും മുമ്പ്,

” അഥവാ ഈ കേസ് നമ്മൾ പരാജയപ്പെട്ടാൽ , അവനെ കൊണ്ട് ഇത് വരെ ചെയ്യിപ്പിച്ചതിന്റെ കാരണക്കാരൻ ഞാൻ ആയത് കൊണ്ട് അങ്കിൾ കാണില്ല പിന്നെ ഈ ഭൂമിയിൽ , പിന്നെ എപ്പോഴെങ്കിലും മോൾ അവനോട് സമാധാനത്തോടെ പറഞ്ഞു മനസ്സിലാക്കണം ഈ ഒരു രാത്രിയിൽ അങ്കിൾ അവനു വേണ്ടി ചെയ്തത് എന്ത്‌ എല്ലാമെന്ന്” പറഞ്ഞു യാത്ര പറഞ്ഞു വണ്ടി തിരിക്കുമ്പോൾ അറിയാതെ എന്തോ എന്റെ കണ്ണും നിറഞ്ഞിരുന്നു.

വീട്ടിലേക്ക് കയറുമ്പോൾ അമ്മയും അനിയത്തിയും പിന്നെ എന്റെ വീട്ടുകാരും ഹാളിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

“മോളെ മനുവിനെ അവർ തല്ലുമോ” എന്ന അമ്മയുടെ കരച്ചിലോട് ചേർന്നുള്ള ചോദ്യത്തിന്

” ഇല്ലമ്മേ” എന്ന് പറഞ്ഞു ചേർത്തു പിടിച്ചപ്പോൾ അനിയത്തിക്കുട്ടിയും ഞങ്ങളോട് ചേർന്നിരുന്നു.

——————

എട്ട് മണിക്ക് തന്നെ പുറപ്പെട്ടു മനുവേട്ടന്റെ അമ്മയ്ക്കും എന്റെ അച്ഛനോടുമൊപ്പം എസ് പി ഓഫീസിലേക്ക്. ഇറങ്ങിയെന്നു അമ്മയുടെ ഫോണിൽ നിന്നും വക്കിലിനെ വിളിച്ചു പറഞ്ഞിട്ട് കട്ടാക്കുമ്പോഴേക്കും ഫോണിന്റെ ചാർജ്ജ് ആറു ശതമാനം ആയിരുന്നു. ഒന്നും മിണ്ടാതെ ഓട്ടോയിൽ അപ്പുറമിപ്പുറം ഇരിക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖത്തു ടെൻഷൻ പ്രകടമായിരുന്നുവെങ്കിലും , വക്കിൽ പറഞ്ഞത് ഓർമ്മയിലുള്ളത് കൊണ്ട് ഞാൻ കൂളായി തന്നെ ഇരിക്കാൻ ശ്രദ്ധിച്ചിരുന്നു. വണ്ടി എസ് പി ഓഫീസിന്റെ മുന്നിൽ എത്തിയപ്പോൾ അമ്മയുടെ ഫോൺ റിംഗ് ചെയ്യുന്നത് കണ്ട് നോക്കുമ്പോൾ വക്കിലാണ്.

“മോളെ അവരുടെ ചിലപ്പോലുള്ള ഒരു ചോദ്യം അത് നമ്മളെ രക്ഷപ്പെടുത്താനും അകപ്പെടുത്താനും സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോൾ എന്ത്‌ ചോദ്യമാണ് അങ്കിളേ എന്ന് ഞാൻ ചോദിച്ചു തീരും മുന്നേ ഫോൺ ഓഫായതും , അകത്തു നിന്ന് എന്റെ പേരു വിളിച്ചതും ഒരുമിച്ചായിരുന്നു “

തുടരും…