എന്റെ അച്ഛനും അമ്മയും എനിക്കുവേണ്ടി ഉണ്ടാക്കിയ ഈ വീട് വിട്ട് ഞാൻ എങ്ങോട്ടും പോവില്ല…

Story written by Dhanu

===============

നിന്നെ തല്ലിക്കൊ ന്നു കെട്ടിത്തൂ ക്കിയാലും ആരും ചോദിക്കാനും പറയാനും വരില്ലെടി..ഞങ്ങൾ പറയുന്നപോലെ ഈ വീട്ടിൽ ജീവിക്കാൻ പറ്റുമെങ്കിൽ ജീവിച്ചാൽ മതി അല്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ..

അമ്മാവന്റെ വാക്കുകൾ കേട്ട് അവൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മാവനോട് പറഞ്ഞു…

എന്റെ അച്ഛനും അമ്മയും എനിക്കുവേണ്ടി ഉണ്ടാക്കിയ ഈ വീട് വിട്ട് ഞാൻ എങ്ങോട്ടും പോവില്ല.

അതുകേട്ട് അയാൾ പുച്ഛത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു..

നിയെങ്ങോട്ടും പോവേണ്ട, നിന്നെ ഇഞ്ചിഞ്ചായി കൊ ല്ലാനുള്ള വഴിയൊക്കെ എനിക്ക് അറിയാം…

അതുകേട്ടവൾ ഭയന്നില്ല കരഞ്ഞില്ല പകരം അവളുടെ ഫോണെടുത്തു ഒരു കാൾ മാത്രം വിളിച്ചു..

അതുകണ്ടയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഈ പാതി രാത്രിയ്ക്ക് നി വിളിച്ച ആരുവരനാണ്..

അതുകേട്ട് അവളൊന്നും മിണ്ടാതെ ഹാളിലിരുന്നു…ആരോ വരുമെന്ന പ്രതീക്ഷയോടെ…

സമയം കുറെ കടന്നുപോയി അവസാനം ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ്. പാതി ഉറക്കത്തിൽ അമ്മാവൻ ചെന്നു വാതിൽ തുറന്നത്…

അപ്പോ കണ്ട കാഴ്ച്ച നാലു പയ്യന്മാർ അയാളുടെ മുന്നിൽ നിൽക്കുന്നു….

പെട്ടെന്ന് അയാളൊന്നു ഭയന്നു..കാരണം ഈ പാതി രാത്രിയ്ക്ക് നാലു ചെറുപ്പക്കാർ വീടിന്റെ വാതിലിൽ മുട്ടി വിളിക്കുന്നത് എന്തിനായിരിക്കും..

പല ചിന്തകൾ അയാളുടെ മനസ്സിലൂടെ കടന്നുപോയി..

പെട്ടെന്ന് അതിലെ ഒരുവൻ അയാളോട് ചോദിച്ചു, അപ്പു എവിടെ അവൾക്ക് വയ്യെന്ന് കേട്ടു..

അപ്പോഴാണ് അയാൾക്ക് കാര്യം മനസ്സിലായത്…ഹാളിൽ കരഞ്ഞു തളർന്നു ഉറങ്ങുന്ന അവളെ അയാൾ പെട്ടെന്ന് പോയിതട്ടിവിളി..

കണ്ണുതുറന്നപ്പോൾ കണ്ടത് ഭയന്നു വെപ്രാളത്തോടെയുള്ള അമ്മാവന്റെ മുഖമായിരുന്നു…

അവൾ നന്നായി അമ്മാവന്റെ മുഖത്തേക്ക് ഒന്ന് നോക്കി അതുകണ്ടയാൾ വാതിലിനു പുറത്തേക്ക് കൈചൂണ്ടി കാണിച്ചു…

പതിയെ അവൾ എണീറ്റ് വാതിലിനരികിലേക്ക് നടന്നു..

അവൾക്ക് അറിയാമായിരുന്നു അവൾ പ്രതീക്ഷിച്ചവർ എത്തിയെന്ന്…

ഇതെല്ലാം അയാൾക്ക് കണ്ടുനിൽക്കാനെ കഴിഞ്ഞുള്ളു …

എന്തൊക്കെയോ പറഞ്ഞുറപ്പിച്ചതുപോലെ അവർ അവളോട്‌ യാത്ര പറഞ്ഞിറങ്ങുമ്പോൾ  അമ്മാവനെ അവർ നന്നായൊന്നു നോക്കി…

അവളും അവരോടു യാത്ര പറഞ്ഞു അകത്തേക്ക് കയറിവന്നപ്പോ..

അമ്മാവൻ ദേഷ്യത്തിൽ അവളോട്‌ പറഞ്ഞു അവന്മാരൊക്കെ നിന്റെ ആരാടി…

അവൾ അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചുകൊണ്ട് പറഞ്ഞു….

നിങ്ങൾക്ക് മനസ്സിലായികാണുമല്ലോ അവർ ആരാണെന്ന്..ഈ ലോകത്ത് എന്നെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന കുറച്ചു സ്നേഹബന്ധങ്ങളെ ഞാൻ ഉണ്ടാക്കിവെച്ചിട്ടുണ്ട്…കാണാതാകുമ്പോൾ തകർന്നുപോകുമ്പോൾ തളർന്നുപോകുമ്പോൾ ഒരു വിളിപ്പാടകലെ ഓടിയെത്തുന്നവർ…പിന്നെ അമ്മാവനോട് ഒരു കാര്യം പറയാനുണ്ട്, ഇവിടെ നടന്നതൊന്നും ഞാൻ അവരോടു പറഞ്ഞിട്ടില്ലാ..ഇനി അമ്മാവനായിട്ടു പറയിപ്പിക്കുകയാണെങ്കിൽ..ബാക്കിഅമ്മാവന്റെ ഇഷ്ടം പോലെ…

തിരിച്ചൊന്നും പറയാനാവാതെ അയാൾ അയാളുടെ മുറിയിലേക്ക് നടന്നു…

അവൾക്കും സ്നേഹിക്കാനും കൂടെ നിൽക്കാനും കുറച്ചുപേരുണ്ടെന്നാ വിശ്വാസത്തിൽ അവളും ഉറക്കത്തിലേക്ക് മയങ്ങി…

(നിധിപോലെ കിട്ടുന്ന നല്ല സ്നേഹബന്ധങ്ങളെ മനസ്സിലാക്കി ചേർത്തുപിടിക്കുക…)

ശുഭം…

~ധനു..