ഈ കുട്ടിയെ ഇതിന് മുന്നേയും ഒരുപാട് പ്രാവശ്യം അലക്സിന്റെ കൂടെ കണ്ടിട്ടുണ്ട് അദ്ദേഹത്തിന്റെ സ്റ്റാഫ് പലരും. അവൾ പറഞ്ഞത് രാഹുലിന് വല്യ ഞെട്ടൽ ഒന്നും ഇല്ലായിരുന്നു കാരണം പവിത്രയിൽ നിന്ന് ഇതിലും വളതു അവൻ പ്രതീക്ഷിച്ചിരുന്നു….
അവർ പിന്നെ അവളുടെ കൂടെ വിഷ്ണുന്റെ രണ്ടുസ്റ്റാഫിനെ നിർത്തിയിട്ടു ഇറങ്ങി. തിരിച്ചു യാത്രയിൽ ഉടനീളം വിഷ്ണു മൗനം ആയിരുന്നു. വീട്ടിൽ എത്തുമ്പോൾ നേരം വൈകിയിരുന്നു അതുകൊണ്ട് തന്നെ രാഹുൽ കയറിയില്ല നേരെ വീട്ടിലേക്ക് പോയി അവനെ കാത്തു പല്ലവി ഉമ്മറത്തുണ്ടായിരുന്നു പക്ഷെ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയി….
വിഷ്ണു രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഇടക്ക് ഇടക്ക് പല്ലവിയിലേക്ക് അവന്റെ നോട്ടം പാളി വീണു കൊണ്ടേ ഇരുന്നു അവൾ അത് കാണുകയും ചെയ്തു.
അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരിതെളിഞ്ഞു. എന്നാൽ ഇവരുടെ ഈ കാട്ടികൂട്ടൽ കണ്ടു ഗായത്രിക്ക് ദേഷ്യം വരാൻ തുടങ്ങി അവൾ കഴിപ്പ് മതിയാക്കി എണീറ്റ് പോയി പെട്ടന്ന് അവൾ എണീറ്റ് പോയത് കണ്ടു അവൻ ഒന്ന് ഞെട്ടി.
അവൻ പിന്നെ കഴിച്ചു കുറച്ചു സമയം മുത്തശ്ശിയോട് സംസാരിച്ചു ഇരുന്നു കിടക്കാൻ ആയി മുറിയിൽ പോകുമ്പോൾ ഗായത്രി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുവായിരുന്നു.അവൻ വാതിൽ അടച്ചു വന്നു ബെഡിൽ ഇരുന്നു. അവളോട് ഒരു വാക്ക് പോലും മിണ്ടാതെ ഇരിക്കുന്നവനെ കണ്ടു അവൾക്ക് വിഷമം തോന്നി അവൾ അവന്റെ മുന്നിൽ പോയി നിന്നു.
തലയിൽ കൈ താങ്ങി ആണ് വിഷ്ണു ഇരുന്നത് പെട്ടന്ന് മുന്നിൽ ഗായത്രി വന്നു നിന്നപ്പോൾ അവൻ മുഖം ഉയർത്തി നോക്കി.അവന്റെ നിറഞ്ഞ കണ്ണും മുഖവും ഒക്കെ കണ്ടു അവൾഞെട്ടി.
എന്താ.. എന്താ പറ്റിയെ എന്തിനാ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നെ…
അവൻ ഒന്നും മിണ്ടാതെ അവളുടെ അരയിലൂടെ കൈ ചുറ്റി വയറ്റിലേക്ക് മുഖം ചേർത്ത് വച്ചു. പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ അവൾ ഒന്ന് വിറച്ചു. പിന്നെ അവൾ അവന്റ തലയിൽ തലോടി.കുറച്ചു സമയം അവൻ അങ്ങനെ തന്നെ ഇരുന്നു പിന്നെ എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു…. അവന്റെ പുറകെ അവളും പോയി.
കുറച്ചു നേരം ആകാശം നോക്കി നിന്നു അവന്റെ മനസ്സ് ശാന്തമായിട്ട് എല്ലാം ചോദിച്ചറിയാം എന്ന് അവൾ കരുതി. അവനോട് ഒപ്പം അവളും നിന്നു.
ഞാൻ അന്ന് എന്റെ അച്ഛനും അമ്മയും പോയപ്പോൾ അവരുടെ കൂടെ പോയ മതി ആയിരുന്നു ഗായു…
എന്തൊക്കെയ ഈ പറയുന്നേ. എന്തെങ്കിലും പ്രശ്നം ഉണ്ടോ.
അവൻ അവളെ ചേർത്ത് പിടിച്ചു പിന്നെ ഗിരി ഹോസ്പിറ്റലിൽ ആയതും സ്നേഹ പറഞ്ഞതും ഒക്കെ പറഞ്ഞു.
എന്നെ തോൽപ്പിക്കാൻ അവൾ കണ്ടെത്തിയ വഴി.
ഞാൻ അവളുടെ ചേട്ടൻ അല്ലെ എന്നിട്ടും. അവന് പവിത്ര അലക്സീനോട് ഒപ്പം ചേർന്നത് ഒട്ടും അംഗീകരിക്കാൻ പറ്റിയിരുന്നില്ല.അവൾ അവനെ ചേർത്ത് പിടിച്ചു അവളുടെ ഉള്ള് വല്ലാതെ പിടഞ്ഞു ഇവിടെ അനിയത്തിക്ക് വേണ്ടി വിഷ്ണുന്റെ ഉള്ള് പിടയുമ്പോൾ ഗായത്രി അവളുടെ ഏട്ടനെ ഓർത്ത് തേങ്ങി. രണ്ടുപേരും പരസ്പരം മിണ്ടാതെ കുറച്ചു നിമിഷം കടന്നു പോയി.
വാ…. നാളെ നമുക്ക് ഹോസ്പിറ്റലിൽ പോണം ഏട്ടനെ കാണണം പിന്നെ കോളേജിൽ പോണം നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ കൊടുക്കണം മറ്റന്നാൾ മുതൽ നിനക്ക് ക്ലാസിനു പോകാം…. അത്രയും പറഞ്ഞു അവളെയും കൂട്ടി അവൻ അകത്തേക്ക് പോയി. അവളും മറുപടി ഒന്നും പറയാതെ അവനോട് ഒപ്പം പോയി ആ നെഞ്ചിലെ ചൂടിൽ ഉറങ്ങി……
****************
അവൻ പല്ലവി പറഞ്ഞ കാര്യങ്ങൾ ഓരോന്ന് ആയി ആലോചിക്കാൻ തുടങ്ങി.
എനിക്ക് മീനാക്ഷിയോട് തോന്നിയത് പ്രണയം ആയിരുന്നോ അതോ സഹതാപമോ..അവൻ അവനോട് തന്നെ ചോദിച്ചു ഒടുവിൽ അത് സഹതാപം എന്ന് ഉത്തരവും അവൻ കണ്ടെത്തി. അപ്പോഴാണ് രാത്രി വിഷ്ണുനെ ആക്കി തിരിച്ചു വരുമ്പോൾ തന്നെ കണ്ണെടുക്കാതെ നോക്കിയ പല്ലവിയുടെ മുഖം തെളിഞ്ഞത്….. ആ നിമിഷം തന്നെ അവന്റെ ഫോണിൽ ഒരു ടോൺ കേട്ട് അവൻ ഫോൺ എടുത്തു നോക്കി…പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ടെക്സ്റ്റ് മെസ്സേജ് ആണ്. അതും ഒരു gudnyt…..
Who are you…. അവൻ ടൈപ്പ് ചെയ്തു.
ഞാൻ പല്ലവി ആണ് രാഹുലേട്ടാ.
പിന്നെ അവൻ ഒന്നും അയക്കാൻ പോയില്ല. അവൾ പിന്നെയും എന്തൊക്കെയൊ മെസ്സേജ് അയച്ചു…
*******************
പിറ്റേന്ന് രാവിലെ തന്നെ മുത്തശ്ശിയോടും മീനാക്ഷിയോടും കാര്യം പറഞ്ഞു ഗായത്രിയും വിഷ്ണുവും ഇറങ്ങി.ഹോസ്പിറ്റലിലേക്ക്.
ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവനെ വാർഡിൽ ആക്കിയിരുന്നു. പിന്നെ അനിയത്തിയും ചേട്ടനും കരച്ചിലും ബഹളവും ഒക്കെ ആയി സ്നേഹയും വിഷ്ണുവും പുറത്ത് ഇറങ്ങി.
വീട്ടിൽ ആരൊക്കെ ഉണ്ട്… സ്നേഹയോട് വിഷ്ണു ചോദിച്ചു. അത് കേട്ട് അവളുടെ മുഖഭാവം മാറി.
എനിക്ക് അങ്ങനെ ബന്ധുക്കൾ ഒന്നും ഇല്ല വിഷ്ണു ആകെ ഉള്ളത് ഗിരിയും പിന്നെ വരാനിരിക്കുന്ന ഞങ്ങടെ കുഞ്ഞും ആണ്. ഞാൻ മുബൈയിലെ ഒരു ഓർഫനേജിൽ ആയിരുന്നു. പഠിത്തം കഴിഞ്ഞു ജോലി ആയപ്പോൾ അവിടുന്നു പടി ഇറങ്ങി അങ്ങനെ അലക്സിന്റെ കമ്പനിയിൽ ജോലിക്ക് കയറിയപ്പോൾ ഉള്ള പരിചയം ആണ് ഞാനും ഗിരിയും……. ഇതേ കാര്യങ്ങൾ ഗിരി ഗായത്രിയോടും പറഞ്ഞു. സന്തോഷത്തോടെ തന്നെ നാളെ വരാം എന്ന് യാത്ര പറഞ്ഞു ഇറങ്ങി… പിന്നെ നേരെ പോയത് കോളേജിൽ ആയിരുന്നു ആദ്യമായി കോളേജിൽ എത്തുന്ന കുട്ടികളുടെ കൗതുകം ആയിരുന്നു അവളുടെ കണ്ണിൽ. പിന്നെ അവളെയും കൊണ്ട് പോയി ഓഫീസും ക്ലാസും ഒക്കെ കാട്ടി കൊടുത്തു വീട്ടിൽ എത്തി…..
പിറ്റേന്ന് മുതൽ ഗായത്രി രാവിലെ കോളേജിൽ പോകും വിഷ്ണു ഓഫീസിലേക്കും അങ്ങനെ അവരുടെ ജീവിതം ശാന്തമായി ഒഴുകുന്ന പുഴപോലെ പോയി.ദിവസങ്ങൾ ഓടി മറഞ്ഞു ഇപ്പൊ ഗായത്രിയോട് പാറുനും പല്ലവിക്കും ദേഷ്യം ഒന്നുല്ല എപ്പോഴും നാലുപേരും ഒരുമിച്ചു തന്നെ ആകും മീനാക്ഷിയേ അവർ ഒരിക്കലും ഒറ്റപ്പെടുത്താതെ ചേർത്ത് പിടിച്ചു. പക്ഷെ പവിത്ര മാത്രം ഇപ്പോഴും സമരത്തിൽ ആണ്…… പവിത്ര കുറച്ചു ദിവസമായി ഭയങ്കര സൈലന്റ് ആണ് അത് ഗായത്രി വിഷ്ണുനോട് പറയുകയും ചെയ്തു. പിന്നെ അവളുടെ കാര്യം ആയത് കൊണ്ട് അവൻ കൂടുതൽ താല്പര്യം കാണിച്ചില്ല. ഇതിനിടയിൽ ഗിരിയും സ്നേഹയും വിഷ്ണുനെയും ഗായത്രിയെയും കാണാൻ വീട്ടിൽ വന്നു. മാറ്റങ്ങൾ ഒന്നും ഇല്ലാതെ ദിവസങ്ങൾ വീണ്ടും കടന്നു പോയി.
********************
വൈകുന്നേരം എല്ലാവരും ഇരിക്കുമ്പോൾ ആണ് ഇളയമ്മാവൻ മുത്തശ്ശിയോട് സംസാരിച്ചു തുടങ്ങിയത്.
അമ്മേ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.
എന്താ വിക്രമ..
അത് അമ്മേ എല്ലാവരോടും ആയി പറയാൻ ഉള്ളത് ആണ്.
മീനാക്ഷി പെട്ടന്ന് അടുക്കളയിലേക്ക് പോകാൻ തുടങ്ങിയതും അമ്മായി അവളെ വിളിച്ചു.
മീനാക്ഷി ഇപ്പൊ നീയും ഇവിടെ ഒരാൾ തന്നെ ആണ് അതുകൊണ്ട് മാറി നിൽക്കണ്ട.
ഇപ്പൊ അമ്മാവമ്മാരും അമ്മായിമാരും എല്ലാം പാവങ്ങൾ ആണ് വിഷ്ണുനോടും ഗായത്രിയോടും പ്രതേകിച്ചു ദേഷ്യം ഒന്നുല്ല. അതുകൊണ്ട് തന്നെ ഇപ്പൊ വീട്ടിൽ എന്നും സന്തോഷം തന്നെ ആണ്.
അമ്മേ അത് പല്ലവി മോൾക്ക് ഒരു ആലോചന വന്നിട്ടുണ്ട് ഞാൻ അവളോടും ഇതു പറഞ്ഞിട്ടില്ല പയ്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് ബാംഗ്ലൂർ..
അഹ് നല്ല കാര്യം അല്ലെ…
പയ്യൻ എവിടുന്ന അമ്മാവാ.
എന്റെ കമ്പനി പാർട്ണറുടെ മോൻ ആണ് ആള്. അവൻ ഇവളെ ഇടക്ക് ഒന്ന് രണ്ടു പ്രാവശ്യം ഓഫീസിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് അങ്ങനെ വന്ന ആലോചന ആണ്..
നല്ല കൂട്ടർ ആണെങ്കിൽ അത് അങ്ങ് നടത്തുന്നത് അല്ലെ നല്ലത് പിന്നെ ഒരു ആലോചന വേണോ വിക്രമ.
മുത്തശ്ശി അതിന് മുന്നേ അവളുടെ താല്പര്യം ചോദിക്കണ്ടെ.. ഗായത്രി മടിച്ചു മടിച്ചു ആണെങ്കിലും ചോദിച്ചു.
പല്ലവി… അവൾ മീനാക്ഷിയുടെ കൈയിൽ മുറുകെ പിടിച്ചു നിൽക്കുവായിരുന്നു അപ്പോഴാണ് അമ്മാവന്റെ വിളി…
അച്ഛാ…
ഇവിടെ പറഞ്ഞത് മോള് കേട്ടല്ലോ… മോൾക്ക് ഇതിൽ എന്തെങ്കിലും താല്പര്യക്കുറവ് ഉണ്ടെങ്കിൽ പറയണം. താല്പര്യം ആണെങ്കിൽ അവർ ഞായറാഴ്ച പെണ്ണ് കാണാൻ വരും….
അവൾ എല്ലാവരെയും നോക്കി പിന്നെ പറഞ്ഞു
അച്ഛാ എനിക്ക് ഒരാളെ ഇഷ്ടം ആണ്.. ആളിന് എന്നെ ഇഷ്ടം ആണോന്ന് അറിയില്ല.
അച്ഛന്റെ മുഖഭാവം മാറി.
ആരാ ആള്..
മുത്തശ്ശി അത് രാഹുലേട്ടൻ… ഇപ്പൊ എല്ലാവരും ഞെട്ടി. മുത്തശ്ശി വിഷ്ണുനെ നോക്കി അവൻ ആണെങ്കിൽ പല്ലവിയേ തന്നെ നോക്കി നിൽക്കുവാണ്..
തുടരും….
