രാത്രിയും പകലും അവന് മുന്നിൽ പിടഞ്ഞുവീഴുമ്പോൾ ഇനി ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലാത്ത ഒരുവന്റെ മുഖം അവന്റെ…

എഴുത്ത്: മഹാ ദേവൻ

അന്നത്തെ ഫ്ലാഷ് ന്യൂസ്‌ അതായിരുന്നു.

” പെൺകുട്ടി പീ ഡനത്തിനിരയായി.കാമുകൻ അറസ്റ്റിൽ “

ആ വാർത്ത കേട്ട് ആളുകൾ പായാരം പറച്ചിൽ തുടങ്ങുമ്പോൾ അത് കേട്ട് തളർന്നൊരു കുടുംബം ഉണ്ടായിരുന്നു ആണ് നാട്ടിൽ. പീ ഡിപ്പിച്ചവനെന്നവൾ ചൂണ്ടിക്കാട്ടയവന്റ കുടുംബം. ആണ് ഒറ്റ വാർത്ത കൊണ്ട് ഒറ്റപ്പെട്ടുപോയ അവരെ കല്ലെറിയാൻ അന്ന് ഒരുപാട് പേരുണ്ടായിരുന്നു. വാക്കുകൾ കൊണ്ട് നോവിച്ചും പരിഹാസത്തിന്റ കൂരമ്പിനാൽ മുറിവേൽപ്പിച്ചും സന്തോഷം കണ്ടെത്തിയവർ.

” ഞാൻ ഒന്നും ചെയ്തില്ലെന്നവൻ ആണയിട്ട് പറഞ്ഞിട്ടും ആര് കേൾക്കാൻ…നാട്ടിൽ നല്ലവനായി നടന്നവൻ ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ ചെന്നായയുടെ രൂപത്തിലേക്ക് പരകായപ്രവേശനം ചെയ്യുന്നതാണ് ആ നാട് കണ്ടത്. പത്രവും ടീവീയും മറ്റു സോഷ്യൽമീഡിയകളും ആ രംഗം കൊഴുപ്പിക്കുമ്പോൾ പോലിസ് എഴുതിച്ചേർത്തതിൽ അവൻ ക്രിമിനൽപശ്ചാത്തലമുള്ളവൻ ആയത് പെട്ടന്നായിരുന്നു.

എന്നോ കൂട്ടുകാർ തമ്മിലുണ്ടായ വഴക്കിൽ പ്രതിചേർക്കപ്പെട്ടതും ഉത്സവത്തിനിടയിൽ ഉണ്ടായ വഴക്കിൽ കമ്മിറ്റിപ്രസിഡന്റ് ആയ ഒറ്റപ്പേരിൽ പോലീസ്സ്റ്റേഷൻ കേറിയതുമെല്ലാം ഇപ്പോൾ പോലീസ് എഴുതിച്ചേർക്കുമ്പോൾ പെൺകുട്ടിയെ പീ ഡിപ്പിച്ചവൻ മുൻപും പല കേസുകളിലും പ്രതിയാണെന്ന് വ്യക്തമാക്കിയിരുന്നു.

ആ ഒരാഴ്ചക്കാലം അവനായിരുന്നു താരം. പെൺകുട്ടിയുടെ മൊഴി അവന്റെ പ്രതിഷേധങ്ങളെ നിഷേധിക്കുമ്പോൾ നിസ്സഹായനായിരുന്നു അവൻ.

പുറത്തിറങ്ങാൻ കഴിയാതെ, പോലിസിന്റെയും നാട്ടുകാരുടെയും പരിഹാസം ഏറ്റുവാങ്ങി അവന്റ അച്ഛനും അമ്മയും പെങ്ങളും അവന് വേണ്ടി പലയിടത്തും കേറി ഇറങ്ങി.

ആകെ ഉണ്ടായിരുന്ന ഒരു ജോലി കളയേണ്ട അവസ്ഥ വരെ എത്തിയിട്ടും പെങ്ങൾ പിന്നെയും പരിഹസിക്കപ്പെട്ടു ജോലിക്ക് കേറുമ്പോൾ അതുവരെ ഇല്ലാത്ത പല കണ്ണുകളും അവളെ ചൂഴ്ന്നുതുടങ്ങി.

ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ റോഡിൽ കൂടുന്ന ചില പിള്ളേർ അവൾക്ക് പിന്നാലെ കൂട്ടായി നടന്നുതുടങ്ങി

” ഇതുപോലെ ഒരു ച രക്ക് വീട്ടിലുള്ളപ്പോൾ പിന്നെ എന്തിനാണ് ആ മോൻ വേറെ പെണ്ണുങ്ങളുടെ പിന്നാലെ പോകുന്നത്.. അത്രയ്ക്ക് മുട്ടുമ്പോൾ ഈ പെങ്ങളുടെ വാതിലിൽ മുട്ടിയാൽ പോരെ. വിളഞ്ഞു നിൽക്കുവല്ലേ ആരേലും ഒന്ന് അടി വെട്ടാൻ ” എന്നും പറഞ്ഞ്.

ആ കുടുംബം വാക്കിനാൽ തു ണിയുരിയപ്പെടുമ്പോൾ അതുവരെ ഇല്ലാത്ത ധൈര്യം അന്നവർക്ക് കിട്ടി. അന്നാളുകളിൽ പേടിയോടെ മാത്രം ജീവിച്ച ആ കുടുംബം അന്ന് രാത്രി അതുവരെ ഒഴുകിയ കണ്ണുനീർ കഴുകിക്കളഞ്ഞു ജീവിതത്തെ മരണത്തിന്റെ കയ്യിൽ ഏല്പിച്ചുകൊണ്ട്.

ജീവനായിരുന്ന വീട്ടുകാരുടെ ജീവൻ തന്നെ വിട്ട് പോയെന്ന് അവൻ അറിഞ്ഞ ആ നിമിഷം നിസ്സംഗതയോടെ ഇരിക്കാനേ കഴിഞ്ഞുള്ളു… ഒന്നും പ്രതികരിക്കാതെ, ഒന്ന് കരയാതെ, ഒരേ ഇരിപ്പ്….

രാത്രിയും പകലും അവന് മുന്നിൽ പിടഞ്ഞുവീഴുമ്പോൾ ഇനി ഒന്നും നഷ്ട്ടപ്പെടാൻ ഇല്ലാത്ത ഒരുവന്റെ മുഖം അവന്റെ കൂടെ ആ ജയിലഴി വിട്ട് അവനൊപ്പം പുറത്തേക്ക് ഇറങ്ങി കൂട്ടുകാർ കഷ്ടപ്പെട്ട് എടുത്ത ആ ജാമ്യത്തോടൊപ്പം.

പീ ഡനത്തിനിടയായവൾ മാത്രം എല്ലാം ആസ്വദിക്കുകയായിരുന്നു.

മറ്റൊരുത്തന്റെ കൂടെ പ്രണയം ആസ്വദിക്കുമ്പോൾ അതിരുവിട്ടതിന് സാക്ഷിയായവൻ.

നാട്ടിലേറെ പ്രിയപ്പെട്ടവൻ..വീട്ടിലറിയിക്കുമെന്ന അവന്റ വാശി. അവൻ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കുമെന്ന ഭയം.

അന്ന് ക്ലാസിലെ ലാബ്റൂമിലേക്ക്‌ അവനെ വിളിക്കുമ്പോൾ അവൾ പുഞ്ചിരിച്ചു.

അവന് പിറകിൽ വാതിൽ അടയുമ്പോൾ അവൾ സ്വയം പീ ഡിപ്പിക്കപ്പെട്ടവളായി മാറുകയായിരുന്നു. തുണികളുടെ കുറവ് ശരീരത്തെ എടുത്തു കാണിക്കുന്നപോലെ അവൾ മാറി,അവന് വേണ്ടി ഒരുക്കിയ കെണിയായി.

പേടിയോടെ അവൾക്ക് വലിച്ചുകീറിയ തുണിക്കിടയിൽ കാണുന്ന ശരീരഭാഗം മറ്റുള്ളവർക്ക് കാഴ്ചയൊരുക്കാതിരിക്കാൻ അവനവളെ ചേർത്തുപിടിക്കുമ്പോൾ വാതിൽ തള്ളിത്തുറന്നവർക്ക് അതായിരിന്നു കാഴ്ച. ലാബിനുള്ളിൽ അവളെ പീ ഡിപ്പിക്കാൻ ശ്രമിക്കുന്നവൻ.

ആരോടും തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞിട്ടും എല്ലാവർക്കു മുന്നിലും അവൻ തെറ്റുകാരനായി.

അവൾ കരഞ്ഞു ക്യാമറകൾക്ക് മുന്നിൽ. ശരീരത്തിൽ അവൾ തന്നെ പോറിയിട്ട മുറിവുകൾ ക്യാമറകണ്ണുകൾ ഒപ്പിയെടുക്കുമ്പോൾ മൊബൈലുകളിൽ അവൻ വൈറലാവുകയായിരുന്നു. കാമുകിയെ പീ ഡിപ്പിച്ചവനായി. അവൻ പോലുമറിയാതെ അവൻ കാമുകനായി.

അതിപ്പോ സ്വന്തം കുടുംബത്തെ വരെ ഇല്ലാതാക്കിയിരിക്കുന്നു. ഇനി എന്ത് ജീവിതം…

ഇനി ഏത് പേരിൽ അറിയപ്പെട്ടാൽ എന്ത്…

കൂട്ടുകാരോടൊപ്പം വീടിന്റെ ഉമ്മറത്തെത്തുമ്പോൾ അവനെ സ്വീകരിച്ചത് ഉമ്മറം ചേക്കേറിയ ഒരു കൂട്ടം നായ്ക്കൾ ആയിരുന്നു. എന്നും ചിരിച്ചും സന്തോഷിച്ചും മാത്രം കണ്ടിട്ടുള്ള അവിടം ശൂന്യതയുടെ ആവരണത്തിൽ പുതച്ചുനിൽകുമ്പോൾ അവൻ തിരഞ്ഞത് ഒന്ന് മാത്രമായിരുന്നു. കഴുത്തിലിടാൻ പാകത്തിൽ കുരുക്കമുണ്ടാകാൻ പറ്റിയ ഒരു കയർ. !

മരണം കൊണ്ട് ഒന്നും നേടാൻ കഴിയില്ലെങ്കിലും മറക്കാൻ കഴിയാത്ത പലതിനും ഒരു വെളിച്ചമാകും ഈ മരണം.

ആ കയറുമായി അവൻ നടന്നു. ആരോടും മിണ്ടാതെ….ആരുടേയും കണ്ണുകൾ തന്നെ പിന്തുടരുന്നില്ല എന്നുറപ്പിൽ….വെളിച്ചം നഷ്ട്ടപ്പെട്ട ജീവിതവുമായി ഇരുട്ടിൽ ആരുടേയും കണ്ണുകൾക്ക് മുഖം കൊടുക്കാതെ….

ആ രാത്രി കൂടി ഇരുട്ടിവെളുക്കുമ്പോൾ ആഘോഷിക്കാൻ ചൂടുള്ള വാർത്തയുണ്ടായിരുന്നു..

” ആത്മഹത്യ ചെയ്തു. “

എല്ലാവരും അവിടേക്ക് ഓടികൂടുമ്പോൾ പല കണ്ണുകളിലും അമ്പരപ്പ് ആയിരുന്നു.

പലരും വായിൽ കൈ ചേർന്ന് അടക്കം പറഞ്ഞു

” എത്രയെന്നു വെച്ചാ ഈ നാണക്കേട് സഹിക്കുക.. ജീവിതം മടുത്തിട്ടുണ്ടാകും “

പലരും കണ്ണുകൾ തുടച്ചുകൊണ്ട് പല വഴി തിരിയുമ്പോൾ ക്യാമറകൾ തൂങ്ങിയാടുന്ന ബോഡിയെ സൂം ചെയ്യുകയായിരുന്നു. കൂടെ ഞെട്ടിപ്പിക്കുന്ന ആ വാർത്തയും !

” പീ ഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ. “

എല്ലാവരും കരഞ്ഞു.. അവൻ മാത്രം ചിരിച്ചു സ്വന്തം വീടിന്റ ഉമ്മറത്തിരുന്ന്.

പീ ഡിപ്പിച്ചവനെന്നും ലോകം ഒരു പേര് ചാർത്തും..അതിനുള്ള ശിക്ഷ എന്തായാലും അനുഭവിക്കണം. പിന്നെ എന്തിന് ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കണം !

അവൻ ചിരിച്ചു.. പൊട്ടിപൊട്ടി ചിരിച്ചു..അവളെ വെട്ടിയിറക്കി ചിതയിൽ വെക്കുമ്പോൾ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കാൻ ആയിരുന്നു അവൻ മനസ്സിനെ പഠിപ്പിച്ചത്.

ഇന്നലെ രാത്രി ആദ്യമായി ഒരു പെണ്ണിനെ പീ ഡിപ്പിച്ചു കൊന്ന ഒറ്റ കുറ്റത്തിന്… !