പദ്മപ്രിയ – ഭാഗം 17, എഴുത്ത്: മിത്ര വിന്ദ

അച്ഛനിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ട് കൊണ്ട് തരിച്ചു ഇരിക്കുക ആണ് ശ്രീ..

തന്റെ പെങ്ങൾ തനിക്ക് വേണ്ടി ഇങ്ങനെ ഒരു ത്യാഗം ചെയ്യേണ്ട കാര്യം ഇല്ല… അവൻ തീരുമാനിച്ചു.

“അച്ഛാ… നമ്മുടെ മേഘ ക്ക് ഈ വിവാഹം വേണ്ട…. അവൾക്ക് വേറെ ഏതെങ്കിലും കുടുംബത്തിൽ നിന്നും നല്ലൊരു പയ്യനെ നോക്കാം…”

“മോനേ… പക്ഷെ……അപ്പോൾ നീ ഇഷ്ടപ്പെട്ട ആ കുട്ടിയെ വിവാഹം കഴിക്കാൻ ഒരു പക്ഷേ അവർ സമ്മതിക്കില്ല… അതുകൊണ്ട് ആണ് മേഘ മോൾ ഇതിനു സമ്മതിച്ചേ “

. “ഈ രണ്ട് വിവാഹവും നമ്മൾ വേണ്ടന്ന് വയ്ക്കുന്നു. അപ്പോൾ കാര്യം തീരില്ലേ… “

. അതും പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു വെളിയില്ക്ക് പോയി.

തമ്പി യും ശ്യാമളയും വിഷമത്തോടെ ഇരുന്നു.

അല്ലാതെ അവർക്ക് വേറെ നിവർത്തി ഇല്ലായിരുന്നു.

*************

“നാളെ പെൺകുട്ടിയുടെ വീട്ടിലേക്ക് നീയുംകൂടി പോരേ കേട്ടോ മോനേ… അവിടെ ആരൊക്കെയോ നിന്നെ കാണണം എന്ന് പറയുന്നു ” . അച്ഛനും ഉണ്ടായിരുന്നു അന്ന് കാർത്തിടെ ഒപ്പം ടൗണിലേക്ക്…

ആരെയോ കാണാൻ ഉണ്ടായിരുന്നു.. അതുകൊണ്ട് അയാളും കാർത്തിടെ കൂടെ പോന്നതാണ്…മീനുട്ടി അന്ന് അവധി ആയിരുന്നു.. അവൾക്ക് വല്ലാത്ത തലവേദന… പിന്നെ ചെറിയ പനിയും.. അതോണ്ട് അവളോട് പോരേണ്ട എന്ന് കാർത്തി പറഞ്ഞു.

“നീ കേൾക്കുന്നില്ലേ കാർത്തി.. നീയും കൂടി പോരേ…”

മകനിൽ നിന്നും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അയാൾ വീണ്ടും ചോദിച്ചു.

. “ഞാൻ ഇല്ല…. “

“അവിടെ വരെ ഒന്ന് വന്നാൽ മതി മോനേ…. നമ്മൾ പെട്ടന്ന് തന്നെ തിരിച്ചു പോരുമല്ലോ..”

അയാൾ പ്രതീക്ഷയോടെ മകനെ നോക്കി…

“അച്ഛ… പ്ലീസ്… ദയവ് ചെയ്തു എനിക്ക് ഇത്തിരി സമാധാനം താ…”

അവൻ അയാളോട് യാചിച്ചു.

പിന്നീട് അയാൾ ഒന്നും മാമനോട് ചോദിച്ചില്ല..

അല്പം കഴിഞ്ഞതും അച്ഛന്റ്റെ ഫോൺ ശബ്ധിച്ചു.

അയാൾ ഫോണെടുത്ത് കാതിലേക്ക് ചേർത്തു.

ദേവനായിരുന്നു അത്.

“ഹെലോ ദേവ…”

സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ തന്നെ അയാളുടെ ഫോൺ സ്പീക്കർ മോഡിലായി..

ദേവൻ പറയുന്ന കാര്യങ്ങൾ എല്ലാം കാർത്തി അപ്പോൾ കേട്ടു… അവൻ വേഗം വണ്ടി ഒതുക്കി.

രാമകൃഷ്ണൻമാരാർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു…

ദേവൻ ആണെങ്കിൽ വിനീതിന് വന്ന വിവാഹാലോചനയെക്കുറിച്ച് ദേവൂനെ അവർക്ക് കെട്ടിച്ചു കൊടുക്കുന്ന കാര്യത്തെക്കുറിച്ച് ഒക്കെയായിരുന്നു സംസാരിച്ചത്.. ഒരു കാരണവശാലും കാർത്തി ഇത് അറിയരുതെന്നും, അവൻ അറിഞ്ഞാൽ ഇത് സമ്മതിക്കുകയില്ലെന്നും അയാൾ പറഞ്ഞു.. അതുകൊണ്ട് എത്രയും പെട്ടെന്ന് കാർത്തിയുടെ വിവാഹം നടത്തണമെന്നും, അതിനുശേഷം വേണം തങ്ങൾക്ക് ദേവുവിന്റെയും, വിനീതിന്റെയും വിവാഹ തീയതി കുറുപ്പിക്കേണ്ടതും അയാൾ പറഞ്ഞു… താനാണ് ഇതിന്റെ പിന്നിലുള്ളതെന്ന് ഒരു കാരണവശാലും രാമകൃഷ്ണൻ മാരാർ അല്ലാതെ വേറൊരുത്തരും അറിയരുതെന്ന് പറഞ്ഞുകൊണ്ട് ദേവൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു..

കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ തരിച്ചിരിക്കുകയാണ് കാർത്തി അപ്പോളും….

അയാൾക്കും മകനെ നോക്കുവാനായി ബുദ്ധിമുട്ട് തോന്നി..

“അച്ഛാ “

അല്പം കഴിഞ്ഞതും അവൻ അച്ഛനെ വിളിച്ചു…

“മോനേ നീ….”

അയാളുടെ വാക്കുകൾ മുറിഞ്ഞു..

“എന്താണ് ഞാൻ ഈ കേട്ടതൊക്കെ…. അച്ഛൻ എന്നിൽ നിന്നും ഒന്നും ഒളിക്കാൻ ശ്രമിക്കേണ്ട… അങ്ങനെയാണെങ്കിൽ ഞാൻ ദേവന്മാമയേ നേരിട്ട് പോയി കണ്ടോളാം”

അതും പറഞ്ഞുകൊണ്ട് അവൻ അച്ഛനെ നോക്കി..

വേറെ നിവർത്തി ഒന്നുമില്ലെന്ന് മാരാർക്കും തോന്നി.. അല്ലെങ്കിലും മറ്റൊരാൾക്ക് വേണ്ടി തന്റെ മകന്റെ മുമ്പിൽ താനാണ് തെറ്റുകാരനായി നിൽക്കുന്നത്…

അയാൾ ഒന്ന് ദീർഘ നിശ്വാസപ്പെട്ടു.

എന്നിട്ട് അതുവരെ സംഭവിച്ച കാര്യങ്ങൾ ഒന്നൊന്നായി പറഞ്ഞു കാർത്തിയോട് …

ഒരു ദിവസം അത്യാവശ്യമായി തന്നെ കാണണം എന്ന് പറഞ്ഞ് ദേവൻ ഫോൺ വിളിച്ചതും, എന്നിട്ട് ദേവൂട്ടിയുടെയും വിനീതിന്റെയും മാറ്റ കല്യാണത്തെക്കുറിച്ച് ഒക്കെ അയാൾ വാചാലൻ ആയതും, അവൾ ഈ വിവാഹത്തിന് സമ്മതിക്കണം എങ്കിൽ, കാർത്തിയുടെ വിവാഹം എങ്ങനെയെങ്കിലും നടക്കണം എന്നും, അതിനുശേഷം വേണം തന്റെ മക്കളുടെ രണ്ടാളുടെയും കല്യാണം നടത്തുവാൻ എന്നും ഒക്കെ അയാൾ പറഞ്ഞതായി രാമകൃഷ്ണൻ മാരാർ മകനോട് പറഞ്ഞു..

.. വിനീതിന് വരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോവുകയാണെന്നും, ഈ പറഞ്ഞ പെൺകുട്ടിക്ക് സർക്കാർ ജോലി ആണെന്നും, എങ്ങനെയെങ്കിലും ഈ വിവാഹം നടന്നാൽ അവർ രണ്ടാളും സമാധാനത്തോടെ ജീവിക്കുമെന്നും ഒക്കെ അയാൾ പറഞ്ഞത്… തന്റെ കാലു പിടിക്കാം എന്നും എങ്ങനെയെങ്കിലും കാർത്തിയുടെ കല്യാണം പെട്ടെന്ന് നടത്തി, കഴിഞ്ഞാൽ ദേവൂനെ കൊണ്ട് സമ്മതിപ്പി ക്കണം എന്നും ഒക്കെ ആയിരുന്നു അയാളുടെ മനഃസൽ..

കാര്യങ്ങൾ എല്ലാം കേട്ടതും കാർത്തിയിടെ മുഖം വലിഞ്ഞു മുറുകി..

ഇത്രയ്ക്ക് ചെറ്റ ആയിരുന്നോ അയാള്… അവനു കലാശലായ ദേഷ്യം വന്നു..

ഇപ്പോൾ തന്നെ അയാളെ ചെന്നു കാണണം.. എന്നിട്ട് എല്ലാവരുടെയും മുന്നിൽ ഇട്ടു യാളോട് ഇതു ചോദിച്ചു നാണം കെടുത്തണം.. അവൻ ഓർത്തു..

അച്ഛനെ ഇറക്കി വിട്ടിട്ട് അവൻ ഫോൺ എടുത്തു ദേവൂനെ വിളിച്ചു.

കാര്യങ്ങൾ ഒക്കെ അയാളുടെ മുന്നിൽ ചെന്നു വേണം അവളോട് പറയാൻ….കോളേജിലേക്കും ഇന്ന് പോകേണ്ട..

അവൻ തീരുമാനിച്ചു.

ഫോൺ എടുത്തപ്പോൾ ആണ് ദേവു പറഞ്ഞെ അച്ഛനും അമ്മയുംകൂടി മണ്ണാർക്കാട് വരെ പോയിന്നും ഒരു കല്യാണം ഉണ്ടെന്നും. ഉച്ച ആകും അവർ വരുമ്പോൾ…

അവളോട് കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ അവൻ ഫോൺ കട്ട് ചെയ്തു ..

ഉച്ചവരെ കോളേജിൽ പോകാമെന്നും, അതിനുശേഷം ലീവ് എടുത്തിട്ട് , ദേവന്റെ വീട്ടിലേക്ക് പോകാമെന്നും അവൻ ഓർത്തു.

അയാളെ അങ്ങനെ വിടാൻ പറ്റില്ല…. തന്റെ മുന്നിൽവച്ച് , എന്തൊക്കെയായിരുന്നു അയാളുടെ അഭിനയം… ഒക്കെ കൂടി ഓർത്തപ്പോൾ അവന് ദേഷ്യം നിയന്ത്രിക്കാനായില്ല..

ഉടനെ തന്നെ അവൻ ഫോൺ എടുത്തു മിത്രനെ വിളിച്ചു… താൻ അച്ഛനിൽ നിന്നും അറിഞ്ഞ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു…

എത്രയും പെട്ടെന്ന് ദേവന്റെ വീട്ടിലേക്ക് ചെന്ന്, അയാളോടു ഈ കാര്യങ്ങൾ ഒക്കെ ചോദിക്കാംൻ മിത്രൻ പറഞ്ഞു.

അത് തന്നെ ആണ് അതിന്റ ശരി…..

കാർത്തി കോളേജിൽ എത്തിയപ്പോൾ ലേശം വൈകി..

സ്റ്റാഫ്‌ റൂമിൽ ശ്രീദേവി ടീച്ചർ ഉണ്ട്..

“ഇന്ന് എന്തേ മാഷ് വൈകിയേ “

“വീട്ടിൽ കുറച്ചു അത്യാവശ്യം ഉണ്ടായിരുന്നു….”

അവൻ പറഞ്ഞു.

അപ്പോളേക്കും തോമസ് സാറും അവിടേക്ക് കയറി വന്നു.

ശ്രീദേവിക്ക് ആണെങ്കിൽ ദേഷ്യം തോന്നി..

വല്ലപ്പോളും ആണ് കാർത്തിയോട് ഒന്ന് സംസാരിക്കാൻ പറ്റുന്നെ… അയാൾക്ക് വരാൻ കണ്ട സമയം..

വലിഞ്ഞു മുറുകിയ മുഖവും ആയി അവൾ ക്ലാസ്സിലേക്ക് പോയി.

കുട്ടികളെ പഠിപ്പിക്കുമ്പോൾ ഒക്കെ കാർത്തിടെ മനസ്സിൽ നിറയെ ചതിയനായ ദേവന്റെ മുഖം ആയിരുന്നു….

അച്ഛൻ പറഞ്ഞു കൊടുത്ത വഴികളിൽ കൂടെ.ദേവന്റെ വീട്ടിലേക്കു ഉള്ള യാത്രയിൽ മുഴുവനും ശ്രീ ആലോചിച്ച തു താന്റെ പെങ്ങളൂട്ടിയെ കുറിച്ചു ആയിരുന്നു.

തന്നെ ഇത്രമാത്രം സ്നേഹിക്കുന്ന തന്റെ സഹോദരി..

തനിക്ക് വേണ്ടി ആണ് അവൾ ഈ ബന്ധം തിരഞ്ഞെടുക്കാൻ ദൃതി കാട്ടിയത്….

അവന്റ മിഴികളിൽ ഒരു നനവ് പടർന്നു..

ചെറുപ്പം മുതൽക്കേ എല്ലാവരോടും അവൾക്ക് ഭയങ്കര അനുകമ്പ ആയിരുന്നു. അവളുട ക്ലാസ്സിൽ കണ്ണിനു കാഴ്ച കുറവ് ഉള്ള ഒരു കുട്ടി ഉണ്ടായിരുന്നു.. എന്നും അവൾ സ്കൂളിൽ നിന്നും വന്നു കഴിഞ്ഞാൽ ആ കുട്ടിയെ കുറിച്ച് വാ തോരാതെ സംസാരിക്കും..ഇടയ്ക്ക് ഒക്കെ ആ കുട്ടീടെ കാര്യം പറഞ്ഞു അവൾ കരയും… അവൻ ഓർത്തു.. ഓണത്തിന് ഒക്കെ പുതിയ ഡ്രസ്സ്‌ മേടിച്ചു കൊണ്ട് അച്ഛൻ വരുമ്പോൾ അവൾ അതിൽ നിന്നു ഒരെണ്ണം എടുത്തു കൊണ്ട് പോകും.. അവളുട ആ പ്രിയപ്പെട്ട കൂട്ടുകാരിക്ക് കൊടുക്കാനായി….

ദേവന്റെ വീടിന്റെ മുറ്റത്തു ശ്രീഹരി യുടെ വണ്ടി ചെന്നു നിന്നു..

ആ സമയത്ത് ദേവു മാത്രമേ ഉള്ളായിരുന്നു അവിടെ.

അവൾ വെളിയിലേക്ക് വന്നു.

വെളുത്ത നിറം ഉള്ള ഒരു ഇന്നോവ ക്രിസ്റ്റ വന്നു നില്കുന്നു..

ഇതാരാണ്‌ ആവോ…

ഒരു ചുള്ളൻ ചെക്കൻ വണ്ടിയിൽ നിന്നും ഇറങ്ങി വന്നു..

ജീൻസും ഷർട്ടും ആണ് വേഷം..

അവൻ കൂളിംഗ് ഗ്ലാസ്‌ എടുത്തു വണ്ടിയിലേക്ക് വെച്ചിട്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു.

കടും പച്ച നിറം ഉള്ള ഒരു സൽവാർ ആണ് അവൾ അണിഞ്ഞിരിക്കുന്നത്.

മുടി ഒക്കെ വെറുതെ മെടഞ്ഞു ഇട്ടിരിക്കുക ആണ്.

അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ അവൻ അവളെ നോക്കി നിന്നും.

“ആരാണ്…”

അവൾ ഇറങ്ങി വന്നു.

..” ഞാൻ.. എന്റെ പേര് ശ്രീഹരി.. തന്റെ അച്ഛൻ ഇവിടെ ഇല്ലേ..”

“ഇല്ല്യ… അച്ഛൻ ഒരു കല്യാണത്തിൽ പങ്കെടുക്കാനായി പോയിരിക്കുക ആണ്..എത്തുമ്പോൾ 1മണി ആകും ..”

“ഹ്മ്…..”

“നിങ്ങൾ ആരാണ്…”എനിക്ക് മനസിലായില്ല

“എന്നേ അറിയാൻ വഴി ഇല്ല… എന്റെ പെങ്ങള് മേഖയെ അറിയും.. ഇന്നലെ ഇവിടുത്തെ ഒരു പയ്യൻ വന്നു അവളെ പെണ്ണ് കണ്ടിരുന്നു..”

“ആഹാ… മേഘ ചേച്ചിടെ ബ്രദർ ആണോ… കയറി ഇരിക്കൂ..”…

അവൾ പുഞ്ചിരി യോട് കൂടി പെട്ടന്നു അവനെ അകത്തേക്ക് ക്ഷണിച്ചു.

അവന്റ ദേഹത്തു നിന്നും വമിക്കുന്ന ഏതോ വില കൂടിയ പെർഫ്യൂം ന്റെ സുഗന്ധം അവിടെ ആകെ നിറഞ്ഞു നിന്നു..

“ഞാൻ അച്ഛനെ വിളിക്കാം… ഒരു മിനിറ്റ്…”

“വേണ്ട… ദൃതി ഇല്ല…. അവർ വരട്ടെ…സമയം 12.30ആയല്ലോ.. അവൻ വാച്ചിലേക്ക് നോക്കി പറഞ്ഞു.”

“തന്റെ പേര് എന്താണ് “

“ദേവിക….”

“ഹ്മ്… എന്ത് ചെയ്യുന്നു “

അറിയാമെങ്കിലും അവൻ അവളോട് വെറുതെ ചോദിച്ചു.

“ഞാൻ എഞ്ചിനീയറിംഗ് ഫൈനൽ ഇയർ … അടുത്ത മാസം എക്സാം ആണ്…”

“ഒക്കെ…”

“കുടിയ്ക്കാൻ…. ഞാൻ സംഭാരം എടുക്കട്ടെ “

“നോ…. താങ്ക്സ്..”

അവൻ പുഞ്ചിരി ച്ചു…

“എന്റെ പേര് ശ്രീഹരി…”അവൻ ഒന്നുടെ പറഞ്ഞു.

“ആഹ്… ശ്രീയേട്ടൻ എന്ത് ചെയുന്നു “

പെട്ടന്ന് അവൾ ചോദിച്ചു.

“ഞാൻ ബാംഗ്ലൂർ ആണ്…. ഇൻഫോ ടെക് il….”

“ആഹ്.. കേട്ടിട്ടുണ്ട് “

അവൾ പറഞ്ഞു.

“മേഘ ചേച്ചി…. ചേച്ചിക്ക് സമ്മതം ആണോ ഈ വിവാഹത്തിന്…”

മടിച്ചു മടിച്ചു അവൾ ചോദിച്ചു.

“എടോ.. സത്യത്തിൽ തന്നെ ആലോചിച്ചു ആണ് എന്റെ അച്ഛൻ ഇവിടെ വന്നത്… തന്നെ ഒരിക്കൽ ഞാൻ കണ്ടിരുന്നു.. എനിക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇയാളെ ഇഷ്ടം ആയിരുന്നു.. അതുകൊണ്ട് ആണ് എന്റെ അച്ഛൻ തനിക്ക് വേണ്ടി കല്യാണം ആലോചിച്ചു വന്നത്..”

അവനത് പറയുകയും ദേവു ഞെട്ടലോടെ അവനെ നോക്കി.
..
. “ഈശ്വരാ… ഇതു എന്തൊക്കെ ആണ് കേൾക്കുന്നത് “

അവൾ അന്തളിച്ചു.

“പക്ഷെ തന്റെ അച്ഛൻ പറഞ്ഞത്… താനും ആയുള്ള വിവാഹം നടക്കണം എങ്കിൽ തന്റെ ബ്രദറും ആയിട്ട് എന്റെ സഹോദരിയെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു”

“എന്ന് അച്ഛൻ പറഞ്ഞോ”

ദേവു പകപ്പോടെ അവനെ നോക്കി..

“ഹ്മ്.. അങ്ങനെയാണ് തന്റെ അച്ഛൻ പറഞ്ഞത്… നമ്മൾ തമ്മിലുള്ള വിവാഹം നടക്കണമെങ്കിൽ എന്റെ മേഘയെ ഇവിടേക്ക് വിവാഹം കഴിപ്പിക്കണം… അത് സമ്മതമാണെങ്കിൽ നമ്മുടെ വിവാഹം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ നടത്തും…”

കേട്ട കാര്യങ്ങൾ വിശ്വസിക്കാനാവാതെ നിൽക്കുകയാണ് ദേവു അപ്പോൾ..

“എന്റെ ഈശ്വരാ… ഞാൻ ഇതു ഒന്നും അറിഞ്ഞില്ല “

അവൾക്കുവല്ലാത്ത തളർച്ച തോന്നി…

തുടരും…