അരമണിക്കൂർ നേരം കൂടി ഉണ്ട്. എന്തേ സെക്കൻ്റ് റൗണ്ട് വേണോ….അവൾ വശ്യമായി ചിരിച്ചു

Story written by Vasudha Mohan

====================

അവളിൽ നിന്ന് അടർന്നു മാറി അയാൾ ഒരു സി* ഗരറ്റിനു തീ കൊളുത്തി. തീപ്പെട്ടി കൊള്ളിയുടെ കനൽ അവളുടെ ഇടതു മാ റിൽ അമർത്തി കെടുത്തി അയാൾ. അവൾ കണ്ണുപോലും അടക്കാതെ കിടന്നു.

“നീ മിടുക്കിയാ കേട്ടോ..ഓരോ തവണയും നിന്നെ ഞാൻ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുകയാ. നിന്നെ ഞാൻ ഇവിടുന്ന് കൊണ്ടു പോട്ടെ?”

“അത് ജയൻ എൻ്റെ അടുത്ത് മാത്രം വന്നിട്ടാ. അപ്പുറത്ത് ഗംഗക്ക് കസ്റ്റമർ ഒഴിഞ്ഞ നേരമില്ല. എല്ലാം മുന്തിയ ആളുകളും”

“നിന്നെ അനുഭവിച്ച ആരും മറ്റൊരാളെ തേടി പോകില്ല”

“അത് ഞാൻ ജയന് തരുന്ന പ്രത്യേക സ്നേഹം കൊണ്ട് തോന്നുന്നതാ.”

“അതെന്താ എന്നോട് പ്രത്യേക സ്നേഹം? ഇനി വല്ല പ്രേമമോ മറ്റോ ആണോ?”

അയാളുടെ ചോദ്യത്തിലെ പരിഹാസത്തിൻ്റെ മുന കൊണ്ടുവെങ്കിലും മേഘ അത് ഭാവിച്ചില്ല.

“അതെന്താണെന്ന് ഞാൻ ഇയാളെ കണ്ടത് മുതൽ ചിന്തിച്ചു. ജയനെ കാണുമ്പോൾ എൻ്റെ ഹൃദയം ഏതോ ദുഃഖം മൂലം ഭാരമുള്ളതാവുന്നു. അതിൻ്റെ ഉത്തരം എനിക്ക് കിട്ടിയത് ഈയിടെ ആണ്. എന്തായാലും പ്രേമം അല്ലെന്ന് ഞാൻ ഉറപ്പു തരുന്നു.”

“പിന്നെന്തിനാണ്?”

“അത് പറയാം. അതിനു മുൻപ് എൻ്റെ കഥ കേൾക്കാൻ നേരമുണ്ടോ ജയന്?”

അയാൾ വാച്ച് നോക്കി.

“അരമണിക്കൂർ നേരം കൂടി ഉണ്ട്. എന്തേ സെക്കൻ്റ് റൗണ്ട് വേണോ?” അവൾ വശ്യമായി ചിരിച്ചു

“വേണ്ട. ഇന്നത്തേക്ക് ഇതു മതി. പിന്നെ കഥ. അതിപ്പോ ഊഹിക്കാം. ഒന്നെങ്കിൽ കുടുംബത്തിൻ്റെ പ്രാരാബ്ധം അല്ലേൽ കാമുകൻ്റെ ചതി.”

“ഹാ…എങ്കിൽ അധികം ആർക്കും അറിയാത്ത ഇതിൻ്റെ ഉള്ളു കള്ളികളെ പറ്റി പറയാം.”

“പറ.”

“അയാൾ വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ സി ഗരറ്റ് ആഞ്ഞു വലിച്ചു.

“ജയന് ആനകളെ മെരുക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ”

അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടി.

“ജയന് പെങ്ങളുണ്ടോ?”

അയാൾ പൊടുന്നനെ കോപാകുലനായി.

” ഇല്ല…എനിക്കങ്ങനെ ഒരു പെങ്ങളില്ല.”

അയാൽ സ്വയമെന്ന പോലെ ഉറക്കെ പറഞ്ഞു.

“ഹും…സാരമില്ല. ഇതു കേൾക്കൂ…നീലച്ചായം അടിച്ച് മനോഹരമാക്കിയ ഈ കെട്ടിടത്തിൻ്റെ പുറകുവശം കണ്ടിട്ടുണ്ടോ ജയൻ?”

അതിനും ഉത്തരം ഇല്ല എന്നു തന്നെ.

“മനോഹരമായ എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഒരു ഓവുചാൽ ഉണ്ടാകും. ഇതിന് പിന്നിൽ ഒരു ചേരിയാണ്. ഇവിടെ വരുന്ന ആളുകളിൽ മിക്കവാറും സ്ത്രീയുടെ സഹകരണത്തോടെ ഉള്ള ര* തി ആവശ്യമുള്ളവരാണ്. അതിന് സമ്മതിക്കാത്ത പുതിയ പെണ്ണുങ്ങളെ മെരുക്കുന്നത് എങ്ങനെയാണെന്ന് അറിയാമോ? ചേരിയിൽ ഒരു കെട്ടിടമുണ്ട്. മൂന്നോ നാലോ കട്ടിലുകൾ ഇടാൻ മാത്രം വലുപ്പമുള്ളത്. ഇടുങ്ങിയ ജനാലകൾ ഉള്ള അതിൻ്റെ വാതിൽ സദാ തുറന്നിരിക്കും. സൗജന്യ ര* തി ആവശ്യമുള്ളവർക്ക് അവിടെ പോകാം.”

“ആഹാ…കൊള്ളാമല്ലോ. “

“മം..അവിടമാണ് പുതിയ പെണ്ണുങ്ങളെ മെരുക്കുന്ന ഇടം. കട്ടിലിൽ കൈ കാലുകൾ അകത്തി ന* ഗ്നരാക്കി കെട്ടിയിടും. ആവശ്യം ഉള്ളവർക്ക് വന്ന് പോകാം. ഉടവു പറ്റാതെ നോക്കണം എന്ന് മാത്രം. ദിവസം ഒരു പത്തുപേരെ വരെ ഒരാൾക്ക് വേണ്ടി കടത്തിവിടും. പിന്നെ കാവൽക്കാർക്കു പൈസകൊടുത്താൽ ഒന്നോ രണ്ടോ പേരെ അധികവും. എന്നെ അവിടെ കൊണ്ട് പോകുമ്പോൾ മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു. അവൾ വന്നിട്ടപ്പോൾ ഒന്നോ രണ്ടോ ദിവസം ആയി കാണും. അവൾ നല്ല മനശക്തി ഉള്ളവൾ ആയിരുന്നു. മുറി നിറയെ ഒരു മുഷിഞ്ഞ മണം. അവളെ പോലെ ഞാനും പിടിച്ചു നിൽക്കുമെന്നും മരണം വരെയും സമ്മതിക്കില്ലെന്നും ആണ് ഞാൻ കരുതിയത്. രണ്ടാം ദിവസം തൻ്റെ കയ്യിലുള്ള പാത്രം കാവൽക്കാരനു മുന്നിൽ കുടഞ്ഞ് വന്ന ആൾ ഒരു ഭിക്ഷക്കാരൻ ആയിരുന്നു. എൻ്റെ അരികിൽ അയാൾ വന്നപ്പോൾ ഞാൻ ഉറക്കെ നിലവിളിച്ചു. ‘എന്നെ അകത്തേക്ക് കൊണ്ട് പോകു. നിങ്ങളെ ഞാൻ അനുസരിക്കാം’ എന്ന്. ഉടനെ എൻ്റെ കെട്ടുകൾ അഴിച്ചു. അയാൾ നിരാശയോടെ അപ്പുറത്തെ പെൺകുട്ടിയുടെ നേരെ പോയി. അവളുടെ ചലനം നിലച്ച് അപ്പോൾ ഒരു ദിവസത്തോളം ആയിരുന്നു. എന്നിട്ടും അയാൾ… “

അവൾ നിർത്തി…

എന്നിട്ട് അയാളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു

“അവൾക്ക് നിങ്ങളുടെ മുഖമായിരുന്നു ജയൻ.”

അതുവരെ നിർവ്വികാരനായി ഇരുന്ന അയാൾ ഞെട്ടി.

“എനിക്ക് അവളോട് തോന്നിയ ദയയാണ് നിങ്ങളെ കാണുമ്പോൾ ഉണരുന്നത്.”

അയാൾ കട്ടിലിൻ്റെ കാൽക്കൽ ഇരുന്നു മുഖമമർത്തി കരഞ്ഞു. അവൾക് തീരെ കരുണ തോന്നിയില്ല.

വേ* ശ്യാലയത്തിൽ വൈകൃതങ്ങൾ ഇറക്കി വെക്കാൻ വരുന്നവരോട് എന്തിന് കരുണ…